പീരുമേട് : വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കൾ ജനുവരി മൂന്നാം തീയതി ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമൻസ് ലഭിച്ചതായി പെൺകുട്ടിയുടെ പിതാവ്. പ്രതി അർജുനന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് കുടുംബത്തിലെ മൂന്നുപേർക്ക് സമൻസ് വന്നിരിക്കുന്നത്. എന്നാൽ അപ്പീലിന് പോകാതിരിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്ന് കുട്ടിയുടെ പിതാവ്. ഡിസംബർ 14ന് പെൺകുട്ടിയുടെ കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധി വന്ന നിമിഷം പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിയെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചതിന്റെ പേരിൽ പ്രതിയുടെ പിതാവ് സമർപ്പിച്ച പരാതിയിൻമേലാണ് തങ്ങൾ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൻസ് ലഭിച്ചതെന്നും കേസിൽ അപ്പീലിന് ഹൈക്കോടതിയെ സമീപിക്കുവാനുള്ള ഒരുക്കങ്ങൾക്കിടെ ഇത് അട്ടിമറിക്കുന്നതിനായി പ്രതിയുടെ അച്ഛനും അഭിഭാഷകനും മനപൂർവ്വം ഒരുക്കുന്ന ശ്രമമാണ് ഇതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെടുകയും കൊലപാതക കേസിൽ നീതി ലഭിക്കാത്ത അവസ്ഥയാണ് സംഭവിച്ചിരിക്കുന്നത് എന്നും വിധി വന്നതിനുശേഷം പ്രതി ഭാഗത്തുനിന്നും മാനസികമായ സമ്മർദ്ദങ്ങൾ പലരിലൂടെയും തങ്ങളെ അടിച്ചേൽപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. പ്രതിഭാഗത്തിന്റെ ഈ നടപടിയിൽ സർക്കാർതല ഇടപെടൽ ഉണ്ടാവണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























