തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ നാടുകടത്താൻ കൂട്ടുനിന്ന സംസ്ഥാന ശിശുക്ഷേമ സമിതിയെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ദത്ത് വിവാദം പാർട്ടി വിഷയമായാണ് സർക്കാർ കണ്ടത്.
നിയമസഭയിൽ നേർക്കുനേർ നിന്ന് ചോദിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ദത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതിന് പിന്നിൽ ദുരൂഹമായ ഗൂഢാലോചനയാണ് നടന്നത്. അനുപമയുടെതാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആന്ധ്രാ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറി. മുഖ്യമന്ത്രിയും സിപിഎമ്മും അറഞ്ഞ് നടത്തിയ ഗൂഢാലോചനയാണിതെന്നും വി.ഡി സതീശൻ പറഞ്ഞു.