തിരുവനന്തപുരം : പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് തിളങ്ങാനാകട്ടെ എന്ന് ആശംസിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എന്നാല്‍ കെ.പി.സി.സി അധ്യക്ഷന്റെ കസേരയില്‍ കടിച്ചുതൂങ്ങിയിരിക്കുന്ന മുല്ലപ്പള്ളിക്കെതിരെ കടുത്ത രോഷമാണ് എങ്ങും.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണക്കാരന്‍ മുല്ലപ്പള്ളിയാണെന്നും എന്നാല്‍ രമേശ് ചെന്നിത്തലയെ ഇക്കാര്യത്തില്‍ ബലിയാടാക്കുകയായിരുന്നെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കെ.പി.സി.സി അധ്യക്ഷന്‍ ആയിരിക്കാന്‍ ഏറ്റവും യോഗ്യന്‍ കെ.സുധാകരനാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സുധാകരനെ പ്രസിഡന്റ് ആക്കുവാന്‍ നീക്കമുണ്ടായിരുന്നുവെങ്കിലും ചിലര്‍ സംഘടിതമായി ഇതിനെ എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ കസേര വിട്ടൊഴിയാത്തത് കടുത്ത അമര്‍ഷത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്.