പത്തനംതിട്ട : മന്ദമരുതി – വെച്ചുച്ചിറ റോഡ് വികസനത്തിന്റെ മറവിൽ അർദ്ധരാത്രിയിൽ ഗുണ്ടാവിളയാട്ടവും ഭൂമി കയ്യേറ്റവും നടക്കുന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ആരോപിച്ചു. പി.ഡബ്ല്യു.ഡി അംഗീകരിച്ച പ്രകാരമുള്ള റോഡ്പണി പൂർത്തിയായശേഷം മൂന്നുറോളം ഗുണ്ടകൾ രാത്രി ഈ പ്രദേശത്ത് ഭീകരാവസ്ഥ സ്യഷ്ടിച്ച് നിയമവിരുദ്ധമായി മതിലുകളും വീടുകളും പൊളിച്ച് കളയുകയും തടയാൻ ശ്രമിച്ച വസ്തു ഉടമകളെ മർദ്ദിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റതായും ബാബു ജോർജ്ജ് പറഞ്ഞു. റോഡ് വികസനത്തിന് കോൺഗ്രസ് എതിരല്ല. വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകാതെയും ലാൻഡ് അക്യൂസേഷൻ നടപടികൾ പൂർത്തിയാക്കാതെയും അർദ്ധരാത്രിയിൽ നടത്തിയ ആക്രമം നീതീകരിക്കാൻ കഴിയില്ല. റാന്നി എംഎൽഎ വസ്തു ഉടമകൾക്ക് നൽകിയ വാഗ്ദാനം ലംഘിക്കപ്പെട്ടു. അക്രമങ്ങൾ നടന്ന സമയത്ത് പോലീസിനെ വിവരം അറിയിച്ചിട്ട് അവർ എത്തിയില്ലെന്നും സ്ഥലത്ത് ആക്രമികൾ അഴിഞ്ഞാടുകയായിരുന്നെന്നും ബാബു ജോർജ്ജ് പറഞ്ഞു.
റോഡ് വികസനത്തിന്റെ മറവിൽ ഗുണ്ടാവിളയാട്ടവും ഭൂമി കയ്യേറ്റവും : ബാബു ജോർജ്ജ്
RECENT NEWS
Advertisment