ജാതി പറയുന്നത് അപമാനമല്ല, അഭിമാനം : വെള്ളാപ്പള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ട സമുദായത്തിന്റെ തലപ്പത്തിരിക്കുമ്പോള്‍ ജാതി പറയാതിരിക്കാനാവില്ലെന്നും അത് പറയുമ്പോള്‍ തന്നെ ജാതിഭ്രാന്തനെന്ന് വിളിച്ചാലും എത്ര ആക്രമിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജാതി പറയുന്നത് അപമാനമായല്ല, അഭിമാനമായി കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലം നീരാവില്‍ എസ്.എന്‍.ഡി.പി യോഗം എച്ച്‌.എസ്.എസിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴായിരുന്നു ജാതിയുടെ പേരിലുള്ള ഒരു വിവാദത്തിന് കൂടി വെള്ളാപ്പള്ളി തിരികൊളുത്തിയത്.

ജാതി സംവരണം ഇവിടെ നിലനില്‍ക്കുന്നു. ജാതിയുടെ പേരില്‍ പലരും മാറ്റിനിര്‍ത്തപ്പെടുന്നു. ജാതിയുടെ പേരില്‍ അനര്‍ഹമായ ആനൂകൂല്യങ്ങള്‍ പലര്‍ക്കും നല്‍കുന്നു. ഇതെല്ലാം നിലനില്‍ക്കുന്ന കാലത്ത് ഈഴവര്‍ മാത്രം ജാതി പറയരുതെന്ന് കല്പിക്കപ്പെടുന്നു. ഈഴവരുടെ ഭൗതികവും വിദ്യാഭ്യാസപരവും വ്യവസായികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചത്. അത് യോഗത്തിന്റെ ലൈസന്‍സില്‍ തന്നെ പറയുന്നുണ്ട്. ആ പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന താന്‍ എങ്ങനെ ജാതി പറയാതിരിക്കും. അത് പറയുമ്ബോള്‍ തന്നെ ജാതിഭ്രാന്തനെന്ന് വിളിക്കും. എത്ര ആക്രമിച്ചാലും തന്റെ നിലപാടില്‍ മാറ്റം വരുത്തില്ല.

ജാതിയുടെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്പുവിന്റെ സ്വകാര്യ ദുഖത്തില്‍ നിന്നാണ് എസ്.എന്‍.ഡി.പി യോഗം പിറന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകണം. പതിറ്റാണ്ടുകള്‍ മുന്‍പ് കണിച്ചികുളങ്ങര ക്ഷേത്രത്തില്‍ ഈ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് നേരേ ആക്രമണം ഉണ്ടായി. മൂന്ന് മാസത്തോളം ആശുപത്രിയില്‍ കിടന്നു. പക്ഷെ നിലപാടില്‍ മാറ്റമുണ്ടായില്ല. അവിടുത്തെ അനാചാരങ്ങള്‍ മാറ്റി. ആ ക്ഷേത്രത്തില്‍ കാണിക്കയായി എത്തുന്ന സമ്പത്ത് മുഴുവന്‍ പാവങ്ങള്‍ക്ക് കൊടുക്കുകയാണ് ഇപ്പോള്‍.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും തന്റെ നിലപാട് ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടാനുകോടിയുടെ ലഹരി പദാര്‍ത്ഥങ്ങളാണ് പുറത്ത് നിന്നും രാജ്യത്തേക്ക് വരുന്നത്. ഇതില്‍ വലിയൊരു ഭാഗം കേരളത്തിലേക്കും എത്തുന്നു. ഇത് പുതുതലറമുറയെ തകര്‍ക്കുകയാണ്. ഈ ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ ഭരണകൂടവും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...