വെട്ടിപ്രം-കൊന്നമൂട് റോ‍ഡ് മോശവസ്ഥയില്‍ ; തിരിഞ്ഞു നോക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെട്ടിപ്രം-കൊന്നമൂട് റോഡും ഇതിനോട് ചേർന്നുള്ള വലിയ തോടും നഗരസഭയുടെ തുടർച്ചയായുള്ള അവഗണന കാരണം മോശാവസ്ഥയിലായി. പത്തനംതിട്ട നഗരസഭയുടെ കീഴിലുള്ള നാലും അഞ്ചും വാർഡുകൾ ഉൾപ്പെടുന്നതും കടമ്മനിട്ട റോഡിനോട് ചേർന്ന് വെട്ടിപ്പുറം റിങ്റോഡ് സർക്കിളിൽ ഉള്ളതാണ് വെട്ടിപ്പുറം-കൊന്നമൂട് റോഡ്. കോൺക്രീറ്റ് ചെയ്ത ഭാഗം മിക്കയിടത്തും പൊളിഞ്ഞിളകിയിട്ടുണ്ട്. നാലരമീറ്റർ വീതിയുള്ള റോഡിനോടുചേർന്നുള്ള ഏകദേശം അത്രതന്നെ വീതിയുള്ള തോടിന്റെ സ്ഥിതിയും വളരെ മോശമാണ്.

തോടിന്റെ പലഭാഗത്തും തിട്ടകൾ ഇടിഞ്ഞുകിടക്കുകയാണ്. കൂടാതെ തോടുകളിൽ മണ്ണ് അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. തോട്ടിലെ മണ്ണ് മാറ്റുന്നതിനായി പലതവണ അധികൃതരെ കണ്ടിരുന്നെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. സമീപത്തുള്ള ഒരു സ്വകാര്യവസ്തുവിന്റെ ഉടമസ്തർ തോട്ടിലേക്ക് ഇറക്കി മതിൽ കെട്ടിയത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചതായി നാട്ടുകാർ ആരോപിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭയിലേക്ക് വകുപ്പുകളിൽനിന്ന്‌ നിർദേശം നൽകിയിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. പത്തനംതിട്ട മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തി ഈ റോഡ് വിപുലീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...