തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ: മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞത്തിന് തുടക്കമായി. ഈ വർഷത്തെ ക്യാമ്പ് മുൻ ഡി.ജി പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിച്ചു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മശ്രീ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി.

യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി കെ.പി കൃഷ്ണൻ പോറ്റി, മലയാള ബ്രാഹ്മണ സമാജം പ്രസിഡൻ്റ് ബാലചന്ദ്ര ശർമ്മ, വനിതാ സമാജം സെക്രട്ടറി വത്സല കെ.എൻ.പണിക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ് മുരളി ശങ്കർ, ധനഞ്ചയൻ നമ്പൂതിരി, കേന്ദ്ര സംസ്ഥാന വനിത കമ്മിറ്റി അംഗം ഗിരിജ ആനന്ദ് പട്ടമന, സാവിത്രി അന്തർജനം (കായംകുളം), സുജാത തറമേൽ (മാവേലിക്കര) എന്നിവർ പ്രസംഗിച്ചു.

മുപ്പത്തിമൂന്നാമത് വിദ്യാ രാജ്ഞിയ യജ്ഞത്തിൻ്റെ സ്മരണയ്ക്കായി ക്ഷേത്രാങ്കണത്തിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് വൃക്ഷത്തൈ നട്ടു.നാല് ദിവസം നീണ്ട് നില്ക്കുന്ന വിദ്യാരാജ്ഞി യജ്ഞത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥി കളാണ് പങ്കെടുക്കുന്നത്. ഇവർക്ക് പൂജിച്ച നെയ്യ്,പേന,ചരട് എന്നിവ പ്രസാദമായി നല്കുമെന്നും ഒക്ടോബർ 5 ന് രാവിലെ 6 മുതൽ 10.30 വരെ വിദ്യാരംഭ ചടങ്ങുകൾ നടക്കുമെന്നും ക്ഷേത്രസമിതി പ്രസിഡൻ്റ് കെ. ആർ ഗോപകുമാർ, സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ പറഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരമൊക്കെ വരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് ആറ്റുപുറത്തു ഭട്ടതിരി മന – പിന്നീട് ഭട്ടതിരി മന – പിന്നെ പട്ടമനയായ നാടുവാഴികൾ തുടങ്ങിയ സർവ്വസമുദായ പള്ളിക്കൂടം കാലങ്ങൾക്കു ശേഷം സർവ്വ മതസ്ഥർക്കും ഒന്നിച്ചിരുന്ന് പഠിക്കാനുള്ള പള്ളിക്കൂടം തിരുപനയനൂർ കാവിന്റെ കന്നിമൂലയിൽ ഉള്ള കൊച്ചുവീട്ടിൽ കളരിയായിരുന്നു. ഇവിടെ പുരാതന കാലം മുതൽ എഴുത്തിനിരുത്താൻ നാനാ ജാതി മതസ്ഥരും എത്തുമായിരുന്നു.അവിടെ നിന്നുമാണ് ബ്രിട്ടീഷ് ഭരണകാലത്തു വെർണാക്കുലർ സ്കൂളായി ഇന്നത്തെ തലവെടി – ഹൈസ്കൂൾ, മുട്ടശ്ശേരി കാവിന്റെ കിഴക്ക് നാല് കെട്ടിരുന്ന സ്ഥാനത്ത് സായിപ്പ് പണിത് ഇത് വെർണാക്കുലർ സ്ക്കൂളാക്കി പരിഷ്ക്കരിച്ചത്.

ആ കാലം മുതൽ തിരുപനയന്നൂർ കാവിൽ തുടങ്ങിയ വിദ്യാർത്ഥികൾക്കായി സ്വരൂപിച്ച യജ്ഞമാണ് ഇന്നത്തെ വിദ്യാ രാജ്ഞീ യജ്ഞം. വിശ്വാസവും ബോധ്യവും ഉള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ ക്യാമ്പിലേക്ക് പങ്കെടുപ്പിക്കുകയും പല വിദ്യാർത്ഥികളും ജീവിതത്തിൻ്റെ ഉന്നത നിലയിൽ എത്തിയിട്ടുള്ളതും അവരുടെ അനുഭവങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനവുമാകുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...