താമരക്കുളം: താമരക്കുളം വി വി ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ വിനോദ് കുമാറിന് സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഗുരുജ്യോതി കർഷക രത്നം അവാർഡ് ലഭിച്ചു. തിരുവനന്തപുരം ജോയിൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ട്രസ്റ്റ് ഡയറക്ടർ ഡോ ജിതേഷ്ജി അധ്യക്ഷനായി യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് അംബാസിഡറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. ഒരു ഹിന്ദി അധ്യാപകൻ എന്നതിനപ്പുറം സ്കൂളിലെ പാഠ്യ പാഠ്യേതര മേഖലകളിലും, പ്രത്യേകിച്ച് കായിക രംഗം അറബി കലാമേള എന്നിവിടങ്ങളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് വിനോദ് കുമാർ. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒന്നും യാതൊരു വീഴ്ചയും കൂടാതെ നേതൃത്വം കൊടുക്കുമ്പോഴും താൻ ഒരു നല്ല കൃഷിക്കാരൻ കൂടിയാണെന്നതിനുള്ള തെളിവാണ് ഈയടുത്ത് ചുനക്കര ഗ്രാമപഞ്ചായത്തിന്റെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് വിനോദിനെ തേടിയെത്തിയത്.
തന്റെ രണ്ടര ഏക്കർ വരുന്ന കൃഷി സ്ഥലത്ത് ഏത്തൻ, ഞാലിപ്പൂവൻ, പാള യംകോടൻ, ചാര പൂവൻ എന്നീ ഇ നങ്ങളിൽ 700 വാഴകളും കപ്പ,ചേ ന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വൈവിദ്ധ്യമാർ ന്നവിളകളും വിനോദ്കുമാറിന്റെ കൃ ഷിയിടത്തിലുണ്ട്. വഴുതന, വെണ്ട, കോവൽ,തക്കാളി, കറിവേപ്പ്, പച്ച മുളക്,ചീര, ,കുരുമുള ക് തുടങ്ങി പച്ചക്കറികളും പപ്പായ, കൂൺ, ബന്ദി എന്നിവയും തോട്ടത്തി ലുണ്ട്. കൂടാതെ പത്തു വർഷമായി ആട് വളർത്തലുമുണ്ട്. ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും കൃഷിക്കായി ഉപയോഗിക്കുന്നു. ജൈവവളം ഉപയോഗിച്ചും ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്ന ത്. 70 ഓളം തെങ്ങും, മാവ്, അഗത്തി ചീര, അടക്കാമരം എന്നിവയും വളർ ത്തുന്നുണ്ട്. കഴിഞ്ഞ വർഷം 300 ഓ ളം നേന്ത്രക്കുലകളും പച്ചക്കറികളും അദ്ദേഹം വിളവെടുത്തു. സ്വന്തം സ്കൂളിലെ കുട്ടികളെയും സമീപ സ്കൂളുകളിലെ കുട്ടികളെയും കാർഷിക രംഗത്തേക്ക് കൈപിടിച്ചുയർത്തുവാൻ വേണ്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വിനോദ് കുമാർ പറഞ്ഞു. ഭാര്യ ജി എസ് ടി ഡിപ്പാർട്ട്മെന്റിലെ സീനിയർ ക്ലർക്ക് ആയ രശ്മി പി ആർ, പത്താം ക്ലാസ് വിദ്യാർത്ഥികളായ വിനായകും വൈഷ്ണവിയും മക്കളാണ്.





























