2027 ഏകദിന ലോകകപ്പ് സ്വന്തമാക്കണം ഉടൻ തന്നെ വിരമിക്കാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കി വിരാട് കോലി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഇന്ത്യൻ സീനിയർ താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ സ്വന്തം നിലപാട് വ്യക്തമാക്കി വിരാട് കോലി. അടുത്ത ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഉടൻ തന്നെ വിരമിക്കാൻ പദ്ധതിയില്ലെന്നും താരം പറഞ്ഞു. 2024-ലെ ടി20 ലോകകപ്പും 2025 ചാമ്പ്യൻസ് ട്രോഫിയും ജയിച്ച ഇന്ത്യൻ ടീമിൽ കോലിയുണ്ടായിരുന്നു. ദീർഘനാളത്തെ ഇന്ത്യയുടെ ഐസിസി കിരീട വരൾച്ചയ്ക്ക് അറുതിയായതും ഈ കിരീട വിജയങ്ങളോടെയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ അടുത്ത ഏകദിന ലോകകപ്പ് ജയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു കോലിയുടെ വാക്കുകൾ.

കരിയറിലെ അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് കോലിയോട് അവതാരക ചോദിച്ചു. അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് തനിക്കറിയില്ലെന്ന് മറുപടി നൽകിയ കോലി, പിന്നീട് അടുത്ത ലോകകപ്പ് നേടാൻ ശ്രമിക്കാമെന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. താരത്തിന്റെ ഉത്തരം കേട്ടപാടെ കാണികൾ കൈയടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങി. 2011-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പ് വിജയിച്ച ടീമിൽ അംഗമായിരുന്നു കോലി. 2015-ലും കോലി ക്യാപ്റ്റനായ 2019-ലും ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുകയായിരുന്നു. 2023 ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് തോറ്റു.

ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും ഉൾപ്പെടെ 765 റൺസ് നേടിയ കോലി ലോകകപ്പ് റൺവേട്ടയിൽ റെക്കോഡിടുകയും ടൂർണമെന്റിന്റെ താരമാകുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027-ലെ ലോകകപ്പ് നടക്കുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും...

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ...

ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
കോഴിക്കോട്: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...

ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും കൊണ്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: ടൈല്‍ പാകുന്ന ജോലിക്കിടെ അബദ്ധത്തില്‍ ടൈല്‍ കട്ടിംഗ് മെഷീന്‍ ഇരുകാലിലും...