ശാസ്താംകോട്ട : നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി.നായർ ഭർത്തൃവീട്ടിൽ മരിച്ചസംഭവത്തിൽ കുറ്റപത്രം പത്തിന് കോടതിയിൽ സമർപ്പിക്കും.സംഭവംനടന്ന് 50 ദിവസം പൂർത്തിയാകുന്ന വേളയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വിസ്മയയുടെ ഭർത്താവും കേസിലെ പ്രതിയുമായ പോരുവഴി ശാസ്താംനട സ്വദേശി കിരൺ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇയാളുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളിയിരുന്നു.
ലഭ്യമായ മുഴുവൻ തെളിവുകളും ശേഖരിച്ച് പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കുന്നത്. ജി.മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ജൂൺ 21 ന് പുലർച്ചെ കിരണിന്റെ വീടിന്റെ രണ്ടാംനിലയിലെ ശൗചാലയത്തിലെ ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടത്.