ഹീനമായ പ്രചരണ മെഷിനറിയാണ് സി.പി.എമ്മിന്‍റേത് ; വി.ടി ബല്‍റാം എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഹീനമായ പ്രചരണ മെഷിനറിയാണ് സി.പി.എമ്മിന്‍റേതെന്ന് വി.ടി ബല്‍റാം എം.എല്‍.എ. സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വെച്ച്‌ കെട്ടുക കൂടി ചെയ്യുക എന്നതാണ് അവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നെന്നും അദ്ദേഹം ബേസ്ബുക്കില്‍ കുറിച്ചു.

ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ പ്രതി സന്തോഷ് ഈപ്പനില്‍ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് ശിവശങ്കറിന്‍റെ കയ്യില്‍ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മറ്റൊരു ഫോണ്‍ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന സി.പി.എം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്. എന്നിട്ടാണ് ഇതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സി.പി.എം ഹീനമായി അധിക്ഷേപിച്ചിരുന്നതെന്നും ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സി.പി എമ്മിന്‍റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയില്‍ വച്ച്‌ കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു.

ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ പ്രതി സന്തോഷ് ഈപ്പനില്‍ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷന്‍റെ ചുമതല നിര്‍വ്വഹിച്ചിരുന്ന ശിവശങ്കറിന്‍റെ കയ്യില്‍ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. വില 99,000 രൂപ മാത്രം!. മറ്റൊരു ഫോണ്‍ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന സി.പി.എം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്.

എന്നിട്ടാണ് ഇതിന്‍റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സി.പി.എമ്മുകാര്‍ ഹീനമായി അധിക്ഷേപിച്ചിരുന്നത്. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്സ്യൂളുകള്‍ വിതരണം ചെയ്തതിന് ശേഷം ‘ആ ആരോപണം ഞങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നില്ല’ എന്ന് തീരുമാനിച്ച്‌ ആ ‘മാന്യത’യുടെ പേരില്‍ക്കൂടി കയ്യടി നേടാനും സി.പി.എം ചര്‍ച്ചാത്തൊഴിലാളികള്‍ ശ്രമിച്ചു.

യഥാര്‍ത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പൊലീസിന്‍റെ മറുപടി. അന്വേഷിച്ചു ചെന്നാല്‍ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോണ്‍ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയന്‍റെ കീഴിലുള്ള കേരളാ പോലീസിന്?

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...