ചിറ്റൂർകടവ് പാലം ; കാത്തിരിപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

അട്ടച്ചാക്കൽ : അച്ചൻകോവിലാറിന്റെ കുറുേക ചിറ്റൂർകടവിൽ പാലംവരുന്നതും കാത്ത് നാട് ഇരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. 2020-ലാണ് ചിറ്റൂർ കടവിൽ പാലം എന്ന പ്രഖ്യാപനം വരുന്നത്. 2023-ലെ ബജറ്റിൽ ഇതിനായി 12.25 കോടി രൂപ അനുവദിച്ചിരുന്നു. കരാർ നടപടിയിലേക്ക് ഇതുവരെ കടന്നിട്ടില്ല.
2014-ൽ റിവർ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാലം നിർമിക്കാൻ അനുമതി കിട്ടി. അച്ചൻകോവിലാറ്റിൽ മൂന്ന് തൂണുകളുടെ നിർമാണവും പൂർത്തിയാക്കി. സംസ്ഥാനതലത്തിൽ ഭരണമാറ്റമുണ്ടായതോടെ റിവർമാനേജ്‌മെന്റ് ഫണ്ട് ഒരു പ്രദേശത്തേക്ക് മാത്രമായി ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടായി. ഇതോടെ പാലം പണി മുടങ്ങി. കരാറുകാരൻ നിയമപോരാട്ടത്തിനായി കോടതികയറി. നടപ്പാലം പണി സ്തംഭിച്ചു. ഇതിന് പകരമായിട്ടാണ് പാലം അനുവദിച്ചത്. പാലം പണിക്കായി കരാർ ക്ഷണിച്ചെങ്കിലും ആരും എടുക്കാൻ തയ്യാറായില്ല.അധികതുക നൽകിയാൽ പണി ഏറ്റെടുക്കാമെന്ന് ഒരു കരാറുകാരൻ പൊതുമരാമത്തിനെ അറിയിച്ചു. ഇതുസംബന്ധിച്ച് ചർച്ചകൾക്ക് തുടക്കംകുറിച്ചെങ്കിലും തീരുമാനം ആയില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...