പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു ; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ലബനൻ : സമാധാന സാധ്യതകളൊന്നുമില്ലാതെ പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു. യുഎസ് ഇസ്രയേൽ ആക്രമണം ശക്തമാകുമ്പോഴും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തക‍ർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. ലബനനിലെ ജനവാസ മേഖലകളിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. അതേസമയം അബുദാബി പഴയ വിമാനത്താവളത്തിൽ ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. തീ അണച്ചെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.

അതിനിടെ, ഒമാൻ ഭരണാധികാരിയെ ഇറാൻ പ്രസിഡന്റ് ഫോണില്‍ വിളിച്ചു. സംഘർഷം ഒഴിവാക്കാൻ എടുത്ത ശ്രമങ്ങൾ ഇറാൻ പ്രസിഡന്റ് ഒമാൻ ഭരണാധികാരിയോട് വിശദീകരിച്ചു. ഒമാന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനെ ഒമാൻ ഭരണാധികാരി കടുത്ത പ്രതിഷേധം അറിയിച്ചു. സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നേരത്തേ ഈ അക്രമണങ്ങൾ തങ്ങൾ നടത്തിയതെല്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. അതിനിടെ, അമേരിക്ക വേദിയാവുന്ന ഫുട്ബോൾ ലോകകപ്പിനില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവിനെ വധിച്ച ഭരണകൂടവുമായി സഹകരിക്കില്ലെന്നാണ് ഇറാൻ്റെ പ്രഖ്യാപനം. ഇറാൻ കായിക മന്ത്രിയാണ് നിലപാട് വ്യക്തമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...