പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു ; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ലബനൻ : സമാധാന സാധ്യതകളൊന്നുമില്ലാതെ പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു. യുഎസ് ഇസ്രയേൽ ആക്രമണം ശക്തമാകുമ്പോഴും മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി. എഞ്ചിൻ തക‍ർന്ന തായ് കപ്പലിൽ നിന്ന് 20 ജീവനക്കാരെ രക്ഷപ്പെടുത്തി. ലബനനിലെ ജനവാസ മേഖലകളിലടക്കം ഇസ്രയേൽ ആക്രമണം ഉണ്ടായി. അതേസമയം അബുദാബി പഴയ വിമാനത്താവളത്തിൽ ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തമുണ്ടായി. തീ അണച്ചെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.

അതിനിടെ, ഒമാൻ ഭരണാധികാരിയെ ഇറാൻ പ്രസിഡന്റ് ഫോണില്‍ വിളിച്ചു. സംഘർഷം ഒഴിവാക്കാൻ എടുത്ത ശ്രമങ്ങൾ ഇറാൻ പ്രസിഡന്റ് ഒമാൻ ഭരണാധികാരിയോട് വിശദീകരിച്ചു. ഒമാന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനെ ഒമാൻ ഭരണാധികാരി കടുത്ത പ്രതിഷേധം അറിയിച്ചു. സുരക്ഷയ്ക്ക് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നേരത്തേ ഈ അക്രമണങ്ങൾ തങ്ങൾ നടത്തിയതെല്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. അതിനിടെ, അമേരിക്ക വേദിയാവുന്ന ഫുട്ബോൾ ലോകകപ്പിനില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. പരമോന്നത നേതാവിനെ വധിച്ച ഭരണകൂടവുമായി സഹകരിക്കില്ലെന്നാണ് ഇറാൻ്റെ പ്രഖ്യാപനം. ഇറാൻ കായിക മന്ത്രിയാണ് നിലപാട് വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....