ചെങ്ങന്നൂര്‍ : അപകടകരമായ അവസ്ഥയില്‍ കലുങ്കിന്‍റെ ഒരു വശത്തെ പാര്‍ശ്വഭിത്തി തകര്‍ന്നു കിടക്കുന്നതിനെതിരെ വാര്‍ഡ് കൗണ്‍സിലര്‍ മന്ത്രിമാർക്ക് പരാതി നല്‍കി. ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡില്‍ പുത്തന്‍കാവ് പള്ളിപ്പടി ജംഗ്ഷനില്‍ പള്ളിക്കടവിലേക്ക് തിരിയുന്ന ഭാഗത്തെ കലുങ്കിന്‍റെ ഒരു വശത്തെ പാര്‍ശ്വഭിത്തിയാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. കലുങ്കിന്‍റെ പാര്‍ശ്വഭിത്തി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ 10-ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സജന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും സ്ഥലം എംഎല്‍എയും മന്ത്രിയുമായ സജി ചെറിയാനും പരാതി നല്‍കി.
ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരും പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ ഓടയില്‍ വീണ് അപകടത്തില്‍പ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ അടിയന്തിരമായി കലുങ്കിന്‍റെ പാര്‍ശ്വഭിത്തി നിര്‍മ്മിക്കണമെന്ന് കൗണ്‍സിലര്‍ മിനി സജന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ വൈദ്യുതി പോസ്റ്റുകളും സിഗ്നല്‍ ബോര്‍ഡുകളും ഇരുവശത്തുമുള്ളതിനാലാണ് അപകടങ്ങള്‍ കുറയാന്‍ കാരണം. വാഹനമിടിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലുങ്കിന്‍റെ ഒരു ഭാഗം തകര്‍ന്നു പോയത്. തകര്‍ന്നു കിടന്ന കലുങ്കിന്‍റെ ഭാഗങ്ങള്‍ 2018 ലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി പോവുകയും ചെയ്തു. പൊതുമരാമത്ത് വിഭാഗം ഇതിന്‍റെ അറ്റകുറ്റപ്പണി പിന്നീട് നടത്തിയതുമില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.