Saturday, May 4, 2024 3:27 pm

വാഹനത്തില്‍ മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍: വാഹനത്തില്‍ മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടികൂടി നഗരസഭയും നാട്ടുകാരും. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്ത് തോപ്പില്‍ ഇടവഴിയിലെ പുരയിടത്തിലാണ് അനധികൃതമായി മാലിന്യം തള്ളാന്‍ ശ്രമം നടന്നത്. മാലിന്യവുമായി എത്തിയവരെയും വാഹനത്തെയും നാട്ടുകാര്‍ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി.ആളൊഴിഞ്ഞ പുരയിടമായിരുന്നതിനാല്‍ രാത്രിയിലും വെളുപ്പിനുമൊക്കെ ഇവിടെ മാലിന്യം കൊണ്ടുതള്ളുന്നത് പതിവായിരുന്നു.

നഗരസഭ നിര്‍ദേശാനുസരണം പ്രദേശത്ത് നാട്ടുകാരുടെ നിരീക്ഷണമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ 20ഓളം ചാക്കുകളില്‍ നിറച്ച മാലിന്യം മിനിലോറിയില്‍ കൊണ്ടുവന്ന് തള്ളാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ വാഹനം തടഞ്ഞിട്ടത്. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജി. ശങ്കര്‍ നഗരസഭ ആരോഗ്യവിഭാഗത്തില്‍ വിവരം അറിയിക്കുകയും അവരെത്തെത്തി ഡ്രൈവറെയും വാഹനത്തെയും പിടികൂടുകയും ചെയ്തു.നഗരസഭ പരിധിക്ക് വെളിയിലെ പാലമൂട് എന്ന സ്ഥലത്തുള്ള രാജേഷ് എന്ന വ്യക്തിയുടെ നിര്‍ദേശ പ്രകാരമാണ് ചാക്കുകെട്ടുകള്‍ ഇവിടെ തള്ളാന്‍ എത്തിയതെന്ന് ഡ്രൈവര്‍ ആരോഗ്യവിഭാഗത്തിനോട് പറഞ്ഞു. പിടിച്ചെടുത്ത വാഹനം പിഴ ഈടാക്കിയശേഷം തുടര്‍ നിയമനടപടിക്കായി പോലീസിന് കൈമാറുമെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അജയകുമാര്‍ അറിയിച്ചു. 30ല്‍ അധികം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. അറവ്- കോഴി മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിരന്തരം ഇവിടെകൊണ്ടുവന്നു തള്ളുകയാണ്.

മാലിന്യ ശേഖരണത്തിനും പരിപാലനത്തിനും നിരവധി സംവിധാനങ്ങളുള്ള പട്ടണം കൂടിയാണ് ആറ്റിങ്ങല്‍. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മാലിന്യം പൊതുനിരത്തില്‍ വലിച്ചെറിയുന്നതും വാഹനത്തില്‍ കൊണ്ട് തള്ളിയതുമായ വിവിധ കേസുകളില്‍ രണ്ട് ലക്ഷം രൂപയോളം പിഴ ചുമത്തി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്. മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷെന്‍സി, മുബാറക്ക് ഇസ്മായില്‍ എന്നിവരുടെ സംഘമാണ് വാഹനം പിടികൂടിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങ് ; പുതിയ വ്യവസ്ഥകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

0
ദോഹ: ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച പാർക്കിങ്ങ് ഇടങ്ങൾ അനുവദിക്കുന്നതിന് പുതിയ വ്യവസ്ഥകളുമായി ഖത്തർ...

നങ്ങ്യാർകുളങ്ങര – തൃക്കുന്നപ്പുഴ റോഡില്‍ ഓടയുടെ തകർന്ന മേൽമൂടി അപകടക്കെണിയാകുന്നു

0
പള്ളിപ്പാട് : ഓടയുടെ മേൽമൂടി തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പുതിയ മേൽമൂടി...

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...