പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു ; കുടിശ്ശിക 2 കോടിയിലധികം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാരിന്റെ പെട്ടിയില്‍ പണമില്ല. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു. 2 കോടിയിലധികം രൂപ കുടിശ്ശിക ആയതിനെത്തുടര്‍ന്നാണ് നടപടിയുമായി വാട്ടര്‍ അതോറിട്ടി നീങ്ങിയത്. വെള്ളിയാഴ്ച (23) ആയിരുന്നു ലൈന്‍ കട്ട് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാര്‍ കാര്യം അന്വേഷിച്ചത്. ഇന്ന് (ഞായര്‍) പ്രത്യേക ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.

14 കോടതികള്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ബാര്‍ കൌണ്‍സില്‍, രജിസ്ട്രാര്‍ ഓഫീസ്, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസുകള്‍ തുടങ്ങി നിരവധി ഓഫീസുകളാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ എത്തുന്നതോടെ പ്രശ്നം അതി സങ്കീര്‍ണ്ണമാകും. വെള്ളമില്ലാത്തതിനാല്‍ ശുചി മുറികള്‍ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ന്യായാധിപന്‍മാര്‍ക്ക് പോലും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

എന്നാല്‍ ജില്ലാ കളക്ടര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍. വെള്ളിയാഴ്ച ജലവിതരണം വിശ്ചേദിച്ചപ്പോള്‍ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച പ്രശ്നം പരിഹരിച്ചാല്‍ പോലും ചൊവ്വാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂ. അതുവരെ ഇവിടെയുള്ള നൂറുകണക്കിന് ജീവനക്കാര്‍ വെള്ളമില്ലാതെ കഴിയേണ്ടിവരും. ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്ന് നിറച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ ഇത് ആര് ചെയ്യണമെന്നതും പണം എവിടെനിന്ന് കണ്ടെത്തുമെന്നതും പ്രശ്നമായി അവശേഷിക്കുകയാണ്.

വാട്ടര്‍ അതോറിട്ടി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഓഫീസുകളും വന്‍കിട സ്ഥാപനങ്ങളും ലക്ഷങ്ങളും കോടികളുമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ജലവിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ നന്നാക്കാന്‍ പോലും പണമില്ല. ഇത്തരം മെയിന്റനന്‍സ് ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി പണം നല്‍കിയിട്ടില്ല. 12 കോടിയില്‍ അധികമാണ് ഈ തുക. വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ അവ നല്‍കിയാല്‍ ഒരുപരിധിവരെ വാട്ടര്‍ അതോറിറ്റിക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയും.

സിവില്‍ സ്റ്റേഷനിലെ എ.റ്റി.എം പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസത്തിലേറെയായെന്ന് ജീവനക്കാര്‍ പറയുന്നു. സ്റ്റേറ്റ് ബാങ്കിന്റെ എ.റ്റി.എം ആണ് ഇവിടെയുള്ളത്. ദിവസേന ഇവിടെയെത്തുന്ന നൂറുകണക്കിന് പൊതുജനങ്ങളും സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരും ആശ്രയിക്കുന്നത് ഈ എ.റ്റി.എം ആണ്. സമീപത്ത് മറ്റ് എ.റ്റി.എം ഇല്ലാത്തതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം എടുക്കുവാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...