പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു ; കുടിശ്ശിക 2 കോടിയിലധികം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാരിന്റെ പെട്ടിയില്‍ പണമില്ല. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ ജലവിതരണം വാട്ടര്‍ അതോറിട്ടി വിശ്ചേദിച്ചു. 2 കോടിയിലധികം രൂപ കുടിശ്ശിക ആയതിനെത്തുടര്‍ന്നാണ് നടപടിയുമായി വാട്ടര്‍ അതോറിട്ടി നീങ്ങിയത്. വെള്ളിയാഴ്ച (23) ആയിരുന്നു ലൈന്‍ കട്ട് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ പൈപ്പില്‍ നിന്ന് വെള്ളം ലഭിക്കാതെ വന്നതോടെയാണ് ജീവനക്കാര്‍ കാര്യം അന്വേഷിച്ചത്. ഇന്ന് (ഞായര്‍) പ്രത്യേക ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്.

14 കോടതികള്‍, താലൂക്ക് ഓഫീസ്, സബ് ട്രഷറി, ജില്ലാ ട്രഷറി, പൊതുമരാമത്ത് വകുപ്പ് ഓഫീസുകള്‍, ബാര്‍ കൌണ്‍സില്‍, രജിസ്ട്രാര്‍ ഓഫീസ്, സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസുകള്‍ തുടങ്ങി നിരവധി ഓഫീസുകളാണ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ എത്തുന്നതോടെ പ്രശ്നം അതി സങ്കീര്‍ണ്ണമാകും. വെള്ളമില്ലാത്തതിനാല്‍ ശുചി മുറികള്‍ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ന്യായാധിപന്‍മാര്‍ക്ക് പോലും ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

എന്നാല്‍ ജില്ലാ കളക്ടര്‍ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍. വെള്ളിയാഴ്ച ജലവിതരണം വിശ്ചേദിച്ചപ്പോള്‍ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നുവെങ്കില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച പ്രശ്നം പരിഹരിച്ചാല്‍ പോലും ചൊവ്വാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധാരണ നിലയിലാകൂ. അതുവരെ ഇവിടെയുള്ള നൂറുകണക്കിന് ജീവനക്കാര്‍ വെള്ളമില്ലാതെ കഴിയേണ്ടിവരും. ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവന്ന് നിറച്ചാല്‍ താല്‍ക്കാലിക പരിഹാരമാകും. എന്നാല്‍ ഇത് ആര് ചെയ്യണമെന്നതും പണം എവിടെനിന്ന് കണ്ടെത്തുമെന്നതും പ്രശ്നമായി അവശേഷിക്കുകയാണ്.

വാട്ടര്‍ അതോറിട്ടി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഓഫീസുകളും വന്‍കിട സ്ഥാപനങ്ങളും ലക്ഷങ്ങളും കോടികളുമാണ് കുടിശ്ശിക വരുത്തിയിട്ടുള്ളത്. ജലവിതരണ പൈപ്പുകള്‍ പൊട്ടിയാല്‍ നന്നാക്കാന്‍ പോലും പണമില്ല. ഇത്തരം മെയിന്റനന്‍സ് ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി പണം നല്‍കിയിട്ടില്ല. 12 കോടിയില്‍ അധികമാണ് ഈ തുക. വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ അവ നല്‍കിയാല്‍ ഒരുപരിധിവരെ വാട്ടര്‍ അതോറിറ്റിക്ക് പിടിച്ചുനില്‍ക്കുവാന്‍ കഴിയും.

സിവില്‍ സ്റ്റേഷനിലെ എ.റ്റി.എം പ്രവര്‍ത്തനരഹിതമായിട്ട് ഒരു മാസത്തിലേറെയായെന്ന് ജീവനക്കാര്‍ പറയുന്നു. സ്റ്റേറ്റ് ബാങ്കിന്റെ എ.റ്റി.എം ആണ് ഇവിടെയുള്ളത്. ദിവസേന ഇവിടെയെത്തുന്ന നൂറുകണക്കിന് പൊതുജനങ്ങളും സിവില്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരും ആശ്രയിക്കുന്നത് ഈ എ.റ്റി.എം ആണ്. സമീപത്ത് മറ്റ് എ.റ്റി.എം ഇല്ലാത്തതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പണം എടുക്കുവാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...