തിരുവനന്തപുരം : മുല്ലപ്പെരിയാർ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. ‘നവംബർ ഒന്നിന് യോഗം ചേർന്നതായി ഞാൻ അറിഞ്ഞിട്ടില്ല. ജലവിഭവ വകുപ്പ് ഓഫീസിലും അറിയില്ല. അത്തരം യോഗം ഇല്ല എന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞത്. അഡീഷനൽ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കില്ല. ഒന്നാം തീയതി യോഗം ചേർന്നിട്ടില്ല. മുല്ലപ്പെരിയാർ വിഷയം യോഗത്തിൽ ചർച്ച ആയിട്ടില്ല. യോഗം ചേരുന്നതിന് പ്രശ്നമില്ല.
തീരുമാനം എടുക്കുന്നതിലാണ് പ്രശ്നം. അനുമതി നൽകിയ ഉത്തരവിൽ എവിടെയെങ്കിലും ജലവിഭവ വകുപ്പിന്റെ പേരുണ്ടെങ്കിൽ കാണിക്കട്ടെ. നവംബർ 17ന് യോഗം ചേർന്ന കാര്യം ഞാൻ എവിടെയും നിഷേധിച്ചിട്ടില്ല. മരം മുറിക്കൽ തീരുമാനം ആ യോഗത്തിൽ എടുത്തിട്ടില്ല. മുല്ലപ്പെരിയാർ വിഷയം തമിഴ്നാട് ഉന്നയിച്ചു. എന്നാൽ ഫോർമൽ ആപ്ലിക്കേഷൻ സമർപ്പിച്ചിട്ടില്ല.’– റോഷി അഗസ്റ്റിൻ പറഞ്ഞു.





























