Saturday, May 4, 2024 3:16 pm

ആളെ ഇടിച്ചിട്ട് അസഭ്യം പറഞ്ഞു – നിര്‍ത്താതെ പോയി ; കാറില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബീച്ചിന് സമീപം ഇടിച്ചിട്ട് നിർത്താതെ പോയ കാറിൽനിന്ന് ആയുധങ്ങളുമായി മൂന്നുപേർ പോലീസ് പിടിയിലായി. പരവൂർ പൂക്കുളം സുനാമി ഫ്ലാറ്റ് നമ്പർ 30-ൽ വിനീത് (മണികണ്ഠൻ-30), പുക്കുളം സുനാമി ഫ്ലാറ്റിൽ സജിത്ത് (27), സജിത്ത് (ഉണ്ണി-34) എന്നിവരാണ് പിടിയിലായത്.

കൊല്ലം ബീച്ചിനു സമീപം നേതാജി നഗറിൽവെച്ച് മഞ്ജു എന്ന സ്ത്രീയുടെ മകനെ ഇടിച്ചിട്ട ശേഷം അസഭ്യം പറഞ്ഞ് നിർത്താതെ പോയ കാറിനെ പിന്തുടർന്ന് പരിശോധിച്ചപ്പോഴാണ് ആയുധങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കൺട്രോൾ റൂം പോലീസ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും ചേർന്ന് കൊച്ചുപിലാംമൂട് ജങ്ഷനിൽവെച്ചാണ് ഇവരെ പിടികൂടിയത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ.രതീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ആർ.രതീഷ്കുമാർ, അഭിലാഷ്, യേശുദാസ്, എസ്.സി.പി.ഒ. രാജീവ്, സി.പി.ഒ.മാരായ രമേശൻ, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീണ്ടും അന്വേഷണമെന്ന് ഉറപ്പ് : നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത്...

0
ഹൈദരാബാദ്: മകന്റെ മരണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്ന്...

പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ

0
ചെങ്ങന്നൂർ : പുഞ്ചക്കൊയ്ത്ത് അവസാനഘട്ടമെത്തിയിട്ടും നെല്ലുസംഭരണം കാര്യക്ഷമമാക്കാതെ സപ്ലൈകോ. കർഷകർ ആവശ്യപ്പെടുന്ന...

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ; വ്യാജ വീഡിയോ ഇറക്കി ; 11...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കെപിസിസി...

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല ; റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം

0
തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തല്‍ക്കാലം വിലക്കില്ലെന്ന് തിരുവിതാംകൂര്‍...