കൊൽക്കത്ത : സംഘടിത കുറ്റകൃത്യങ്ങളും ആക്രമണങ്ങളും കർശനമായി അടിച്ചമർത്താൻ പശ്ചിമ ബംഗാളിൽ ‘ഗുണ്ടാ നിയമം’ പാസാക്കി സുവേന്ദു അധികാരി സർക്കാർ. ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ -2026’ ആണ് തിങ്കളാഴ്ച നിയമസഭ പാസാക്കിയത്. 176 അംഗങ്ങൾ ബില്ലിനെ അനുകൂലിക്കുകയും 41 പേർ എതിർത്തും വോട്ട് ചെയ്തു. പൊതുജന സുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തുന്ന ഏതൊരാളേയും ഒരു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകുന്നു. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്ന കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർധിപ്പിച്ചുകൊണ്ട് കള്ളക്കടത്ത് അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാളെ ജില്ലാ മജിസ്ട്രേറ്റിനോ പോലീസ് കമ്മിഷണർക്കോ ജില്ലയിൽനിന്ന് ഒരു വർഷത്തേക്ക് പുറത്താക്കാനും അധികാരമുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























