നിയമ നിർമ്മാണ സഭകൾ പുതിയ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ വേണ്ടത്ര ജാഗരൂകരാകണം : ജസ്റ്റിസ് എൻ. നഗരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ നിയമങ്ങൾ വരുമ്പോൾ വേണ്ടത്ര ചർച്ചകളും പഠനങ്ങളും നടക്കുന്നില്ല എന്ന് ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അഭിപ്രായപ്പെട്ടു. നിയമനിർമ്മാണത്തിൽ വേണ്ട ശ്രദ്ധ പാലിക്കാതെയാണ് പാർലമെൻറ് ഉൾപ്പെടെയുള്ള സഭകൾ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. പലപ്പോഴും സഭകളിൽ അംഗങ്ങളുടെ ഇറങ്ങിപോകലിന് ഇടയിലാണ് നിയമങ്ങൾ പാസ്സാക്കുന്നത്. വേണ്ടത്ര ചർച്ചകൾ നടക്കാറില്ല. ചർച്ചകൾ രേഖകളിലും സർക്കാർ തലത്തിലുമായി ചുരുങ്ങുന്നു. നിയമത്തിൻറെ കീഴിലുള്ള ചട്ടങ്ങൾ പാർലമെൻറിലും നിയമസഭകളിലും മുമ്പാകെ വെയ്ക്കണമെന്നത് നിർബന്ധമാണ്. എന്നാൽ പലപ്പോഴും ഇവ നടക്കാറില്ല. ഇങ്ങനെ പാസാക്കുന്ന നിയമങ്ങൾ പലപ്പോഴും പ്രായോഗിക തലത്തിൽ ബുദ്ധിമുട്ടാകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഒരു ദത്തെടുക്കൽ സൗഹൃദ കേന്ദ്രമാക്കാനും ദത്തെടുക്കലിനോടുള്ള സമൂഹത്തിൻറെ മനോഭാവം പരിവർത്തനം ചെയ്യുന്നതിൻറെയും ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും ആഭിമുഖ്യത്തിൽ നവംബർ ഡിസംബർ മാസങ്ങളിൽ സംസ്ഥാന മൊട്ടാകെ സംഘടിപ്പിക്കുന്ന താരാട്ട് ദത്തെടുക്കൽ ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എൻ. നഗരേഷ്. 2015-ലെ കുട്ടികളുമായി ബന്ധപ്പെട്ട റഗുലേഷൻ ആക്ട് കേരളത്തിലെ ചിൽഡ്രൻസ് ഹോമുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് കണ്ട് പ്രസ്തുത നിയമത്തിനെതിരെ സ്ഥാപനങ്ങൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഈ നിയമം നടപ്പിലാക്കുന്നതിൻറെ പ്രായോഗികത തനിക്ക് അറിയാമായിരുന്നെങ്കിലും നിർഭാഗ്യവശാൽ കേന്ദ്ര സർക്കാരിനു വേണ്ടി കോടതിയെ സമീപിച്ച വക്കീലായിരുന്നു താൻ. എന്നാൽ കോടതി നിയമത്തിലെ പ്രായോഗികത മനസ്സിലാക്കി സുപ്രീം കോടതിയുടെ തീരുമാനത്തിനായി വിടുകയായിരുന്നു. ഈ ആക്ടിൽ കുട്ടികൾക്കായി ഒരു ചിൽഡ്രൻസ് ഹോമിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരു മദ്ധ്യവർഗ്ഗ കുടുംബത്തിനു പോലും താങ്ങാൻ സാധിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളെ സംബന്ധിച്ച തർക്കങ്ങൾ കോടതിയിൽ വരുമ്പോൾ കുട്ടികളുടെ ഉന്നമനം മനസ്സിൽ കണ്ടാണ് ന്യായാധിപൻമാർ വിധിന്യായം പുറപ്പെടുവിക്കുന്നത്. ദത്തെടുക്കുന്നത് മഹത്തരമാണെന്ന് ഒരു പക്ഷേ ആധുനിക തലമുറ മനസ്സിലാക്കുന്നത് ഈ അടുത്ത കാലത്താണ്. നാട്ടിൽ ഒരു കുട്ടികളും അനാഥരാകാൻ പാടില്ലായെന്ന് ജസ്റ്റിസ് നഗരേഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അമ്പത് കുട്ടികളെ സ്വദേശത്തും വിദേശത്തുമായി ദത്തുകൊടുത്ത സംസ്ഥാന ശിശുക്ഷേമ സമിതിയെ അദ്ദേഹം അഭിനന്ദിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സ്വാഗതവും ട്രഷറർ കെ. ജയപാൽ നന്ദിയും പറഞ്ഞു.

സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി. മനോജ്കുമാർ, കെ.കെ. സുബൈർ കെ.എ.എസ്., സാര പ്രോഗ്രാം മാനേജർ ജിജോ സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി മീര ദർശക്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ.എം. ബാലകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അശോക് കുമാർ എന്നിവർ സംബന്ധിച്ചു. തുടർന്ന് ബാലനീതി നിയമം എന്ന വിഷയത്തെ അധികരിച്ച് ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ.വി. മനോജ്കുമാർ ‘ദത്തെടുക്കൽ പ്രക്രിയയും നിയമവശങ്ങളും’ ‘ദത്തെടുക്കലിന് മുമ്പും പിമ്പും അറിഞ്ഞിരിക്കേണ്ടവ’ എന്നീ വിഷയങ്ങളിൽ കെ.കെ. സുബൈർ അരിക്കുളം മുൻ ബാലാവകാശ കമ്മീഷൻ അംഗം സി.ജെ. ആൻറണി എന്നിവരും ക്ലാസ്സെടുത്തു. ദത്തെടുത്തവർ, ദത്തെടുക്കാനായി രജിസ്റ്റർ ചെയ്തവർ, പൊതു വിഭാഗം എന്നിങ്ങനെയായി 186 പേരാണ് സംസ്ഥാന തല ദത്തെടുക്കൽ അവബോധ പരിപാടിയിൽ ക്ഷണിതാക്കളായി പങ്കെടുത്തത്. ദത്തെടുക്കലിനെ സംബന്ധിച്ച് കാഴ്ചപ്പാടുകൾക്ക് വലിയ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പൊതു സമൂഹത്തിൽ ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇവ അകറ്റുന്നതിനും അനാഥരാകുന്ന കുരുന്നുകളെ മെച്ചപ്പെട്ട കരങ്ങളിലെത്തിച്ച് സനാഥത്വം നൽകുക എന്ന ലക്ഷ്യത്തോടെയും വരുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന അവബോധ, മറ്റിതര പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...

കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ യാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി...

0
ദില്ലി: നീറ്റ് യു.ജി പുനപരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ...