ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്നത് എന്തിനാണ്? ഇനി കൊടുക്കേണ്ടതില്ലെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

മിക്ക മാളുകളിലും കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്. എന്തിനാണെന്ന് പോലും ചോദിക്കാതെ ഫോൺ നമ്പറുകൾ നൽകുന്നവരാണ് ഭൂരിഭാഗവും. എന്നാൽ നൽകാതിരിക്കുന്നവരോട് സേവനം നൽകാൻ കഴയില്ലെന്ന് പറയുന്ന വ്യാപാരസ്ഥാനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പല്പപോഴും മനസ്സില്ലാമനസ്സോടെ ഫോൺനമ്പറുകൾ ഷെയർ ചെയ്യേണ്ടിയും വരും. എന്നാൽ ഈ പ്രശ്നത്തിന് ഇപ്പോൾ പരിഹാരം കണ്ടിരിക്കുകയാണ് സർക്കാർ.

സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വ്യക്തമാക്കി. അതിനാൽ മാളുകളിലോ ഷോപ്പിംഗ് സെന്ററുകളിലോ വരുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ, ഫോൺ നമ്പറോ ചോദിക്കരുതെന്നാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് സിംഗ് വ്യക്തമാക്കിയത്. മൊബൈൽ ഫോൺ നമ്പറുകൾ വ്യക്തിഗത വിവരമാണെന്നും അത് ഷോപ്പുകളോ മറ്റു വ്യാപാര സ്ഥാപനങ്ങളോ ചോദിക്കേണ്ടതില്ലെന്നും രോഹിത് സിംഗ് കൂട്ടിച്ചേർത്തു.

നിരവധി ഉപഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്നാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ കോൺടാക്റ്റ് നമ്പർ പങ്കിടാൻ വിസമ്മതിച്ചാൽ പല ചില്ലറ വ്യാപാരികളും തങ്ങൾക്ക് സേവനം നൽകുന്നില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ നിർബന്ധമായും ആവശ്യപ്പെടുന്നുണ്ട്. ഫോൺ നമ്പർ നൽകിയാൽ മാത്രം ബിൽ നൽകുന്ന വ്യാപാര സ്ഥാപനങ്ങളുമുണ്ട്. ഇതിനെതിരെ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി

വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ നൽകുന്നതുവരെ ബിൽ അടിക്കാൻ കഴിയില്ലെന്ന് വിൽപ്പനക്കാർ പറയുന്നു. ഇത് അംഗീകരിക്കാനാവാത്തതാണ് എന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അന്യായവും നിയന്ത്രിതവുമായ വ്യാപാര സമ്പ്രദായമാണെന്നും സെക്രട്ടറി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൊബൈൽഫോൺ നമ്പർ വ്യക്തിഗതവിവരം ആയതിനാൽ നമ്പർ നൽകേണ്ടിവരുമ്പോൾ ഉപഭോക്താക്കൾക്ക് ആശങ്കയും ഉണ്ട്. അതിനാൽ ഉപഭോക്താക്കളുടെ താൽപ്പര്യം കണക്കിലെടുത്ത് ഈ പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...