ന്യൂഡല്‍ഹി: ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. വിദ്വേഷം പരത്തുന്ന ഗാനങ്ങള്‍ ഗാന ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മതമൗലികവാദികളുടെ പ്രവര്‍ത്തികളെ മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവിടുന്നതായും ആരോപണമുണ്ട്. “ഗുസ്താഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ താന്‍ സേ ജുദാ” തുടങ്ങിയ ഗാനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരം ഗാനങ്ങള്‍ ഗാന ആപ്പ് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗാന ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
“മുഹമ്മദ് നബിയെ അപമാനിക്കുന്നവര്‍ക്കുള്ള ഒരേയൊരു ശിക്ഷ ശിരഛേദം” എന്നാണ് ‘ഗുസ്തഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ തന്‍ സേ ജുദാ’ എന്ന ഗാനത്തിന്റെ അര്‍ത്ഥം. ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഈ മ്യൂസീക് പ്ലാറ്റ്‌ഫോമുകള്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും, ഇന്ത്യാ വിരുദ്ധമാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഇത് ഭീഷണിയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. ആസാമീസ്, ബംഗാളി, ഭോജ്‌പുരി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, ഉറുദു, ഒഡിയ, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക്, മൈഥിലി, മലയാളം, മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകൾ തുടങ്ങി 21 ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള സംഗീതമാണ് ഗാന ആപ്പിലുള്ളത്.