മദ്യപിച്ചു കഴിഞ്ഞുള്ള ലെെംഗിക വെെകൃതങ്ങൾ സഹിക്കാൻ കഴിയാത്തത് ; ഷിനോയിൽ നിന്നേറ്റത് സമാനതകളില്ലാത്ത പീഡനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മണർകാട്ട് പങ്കാളി കെെമാറ്റ കേസിലെ പരാതിക്കാരിയായ യുവതി കൊല്ലപ്പെട്ടതിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സംശയം ഉന്നയിച്ച് യുവതിയുടെ കുടുംബം. യുവതിയെ കൊലപ്പെടുത്തിയത് ഭർത്താവ് ഷിനോ മാത്രമല്ലെന്നും കൂടുതൽ പേരെ സംശയമുണ്ടെന്നും കുടുംബം പരാതിയും ഉന്നയിച്ചിട്ടുണ്ട്. യുവതിക്ക് ഷിനോ ഉൾപ്പെടെയുള്ള കപ്രതികളിൽ നിനന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുമായി അടുപ്പം സ്ഥാപിച്ച ഷിനോ വീണ്ടും പങ്കാളി കൈമാറ്റത്തിന് ശ്രമിച്ചുവെന്നും ഇത് എതിർത്തതോടെയാണ് യുവതിയോട് പകയുണ്ടായതെന്നുമാണ് സഹോദരൻ വെളിപ്പെടുത്തുന്നത്.

മാനസാന്തരം വന്നുവെന്ന് ഷിനോ അഭിനയിക്കുകയായിരുന്നു. കേസിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം ഇനി അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് കരഞ്ഞു പറഞ്ഞ് തൻ്റെ സഹോദരിയുടെ കാല് പിടിച്ചു. അവൾ മനസ്സലിഞ്ഞ് കൂടെപ്പോയി. രണ്ടാഴ്ച വലിയ പ്രശ്നമുണ്ടായിരുന്നില്ല.ഇതിന് ശേഷം വീണ്ടും മറ്റൊരാൾക്കൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. തയ്യാറാകാതിരുന്നപ്പോൾ കുട്ടികളെയും ഉപദ്രവിച്ചു. ഇതേത്തുടർന്നാണ് യുവതി ഭയന്ന് വീട്ടിലേക്ക് തിരിച്ചെത്തിയതെന്നും സഹോദരൻ പറഞ്ഞു.

മദ്യപിച്ച് കഴിഞ്ഞാൽ മറ്റൊരാണും പെണ്ണും കിടക്കുന്ന വീഡിയോകൾ കാണുന്നതാണ് ഷിനോയുടെ ഹോബിയെന്നും സഹോദരൻ പറയുന്നു. ഇത് യാഥാർത്ഥ്യമാക്കാനും അയാൾ ശ്രമിച്ചു. തൻ്റെ ഭാര്യ മറ്റൊരാൾക്കൊപ്പം കിടക്കണമെന്ന് ഷിനോ വാശി പിടിച്ചിരുന്നു. ഭാര്യയും മറ്റൊരാളും കൂടുി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അതെല്ലാം ആ മുറിയിൽ ഇരുന്ന് നേരിട്ട് കണണമെന്ന ഷിനോ ആഗ്രഹിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇക്കാര്യം യുവതി സമ്മതിച്ചിരുന്നില്ല. സമ്മതിക്കില്ലെന്ന് പറഞ്ഞാൽ കഠിനമായി ഉപദ്രവിക്കുകയാണ് പതിവ്. മുടിക്കുത്തിന് പിടിച്ച് വലിച്ചിഴയ്ക്കുമെന്നും സഹോദരൻ വ്യക്തമാക്കി.

യുവതിയുടെ കൊലപാതകത്തിന് പിന്നിൽ വൈഫ് സ്വാപ്പിംഗ് സംഘത്തിന് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും സഹോദരൻ ചൂണ്ടിക്കാട്ടി. പങ്കാളികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരരുതെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. ഷിനോ തങ്ങളെ നിരന്തരം പിന്തുടർന്നിരുന്നു. അടുത്തിടെ താനും സഹോദരിയും ട്രെയിനിൽ പോയപ്പോൾ ഇയാൾ തൊപ്പിയും മാസ്കും ധരിച്ച് പിന്തുടർന്നിരുന്നു,​ സംശയം തോന്നി സഹോദരിയാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. . തുടർന്ന് അവൻ സഹോദരിയെ ട്രെയിനിൽ നിന്ന് വലിച്ചിറക്കി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. റെയിൽവേ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് തങ്ങളെ വിട്ടതെന്നും സഹോദരൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...