കാറ്റ് ; കീഴ്വായ്പൂരിൽ തകർന്നത് നാലുവീട്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വ്യാഴാഴ്ച രാവിലെ വീശിയടിച്ച കാറ്റ് മല്ലപ്പള്ളി മേഖലയിൽ നാശം വിതച്ചു. നാല് വീടുകൾ മരങ്ങൾവീണ് തകർന്നു. റബ്ബറും വാഴയും അടക്കമുള്ള കൃഷികൾക്കും നഷ്ടമുണ്ടായി. വൈദ്യുതി വിതരണത്തെയും സാരമായി ബാധിച്ചു. മല്ലപ്പള്ളി ഒൻപത്, ആറ് വാർഡുകളിലാണ് കൂടുതൽ നാശം. രാവിലെ പത്തരയോടെയാണ് ശക്തമായ മഴയും കാറ്റുമായിരുന്നു. കീഴ്വായ്പൂര് സമരമുക്കിന് സമീപം കുന്നുതറ ജോസഫ് കെ. ഇട്ടിയുടെ വീടിന് മുകളിലേക്ക് വലിയ തേക്കും പൂവരശും കടപുഴകി വീണു. മേരി ഇട്ടി കിടന്ന കട്ടിലിലേക്കാണ് മേൽക്കൂരയിലെ പൊട്ടിയ ഓടും പട്ടികകളും പതിച്ചത്. കാറ്റിന്റെ ശബ്ദവും മരക്കൊമ്പുകൾ ഒടിയുന്ന ശബ്ദവും കേട്ട് ഒപ്പമുണ്ടായിരുന്ന സഹായി ഇവരെ വലിച്ചെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടുപേരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. അവശിഷ്ടങ്ങൾ കിടപ്പുമുറിയിലും അടുക്കളയിലും ചിതറിക്കിടക്കുന്നു. വീട്ടുപകരണങ്ങൾ തകർന്നു.

വണ്ടനാകുഴി പി.കെ. രാജേന്ദ്രന്റെ വീടിന്റെ മുകളിലേക്ക് അടുത്തപുരയിടത്തിൽനിന്ന് പ്ലാവും തകരയും വീണു. കാറ്റിന്റെ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയതിനാൽ രക്ഷപെട്ടു. അടുക്കളയുടെ ചിമ്മിനി അടക്കമുള്ള ഭാഗം തകർന്നു. വീട് കാണാനാവാത്ത തരത്തിൽ മരച്ചില്ലകൾക്ക് അടിയിലായി. കോട്ടയം-കോഴഞ്ചേരി റോഡിന് സമീപം ഒരുപ്രാമണ്ണിൽ സുനിൽ തോമസ് അബ്രഹാമിന്റെ വീട്ടിലേക്ക് ഈട്ടിമരമാണ് കടപുഴകി വീണത്. പവ്വത്തിപ്പടിയിലേക്കുള്ള ഇടറോഡിന്റെ അപ്പുറത്തെ പറമ്പിൽനിന്ന മരമാണ് പുരപ്പുറത്തേക്ക് പതിച്ചത്. ആർക്കും പരിക്കില്ല. പാടിമൺ കാട്ടാമല വളയൻകുഴിയിൽ ജോളി ജയ്സന്റെ വീട്ടിലേക്കും മരങ്ങൾ വീണുനാശമുണ്ടായി. വില്ലേജ് ഓഫീസർ എം.ജെ. ഷീജ വീടുകളിലെത്തി നാശനഷ്ടത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് അംഗം ഷാന്റി ജേക്കബ്, ബിജു പുറത്തൂടൻ എന്നിവരുമുണ്ടായിരുന്നു. മുരണി ചവണിക്കാമണ്ണിൽ റോയിയുടെ വാഴത്തോട്ടത്തിലും കാറ്റ് നാശമുണ്ടാക്കി. ഇവിടെ നട്ടിരുന്ന മഞ്ചേരി കുള്ളൻ വാഴകൾ മറിഞ്ഞു വീണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...