അസം സ്വദേശിയുടെ മെസേജിങ് ആപ്പ് 416 കോടിക്ക് സ്വന്തമാക്കി വേർഡ്പ്രെസ്സ്

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസം സ്വദേശിയായ കിഷൻ ബഗരിയ വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പ് 416 കോടിക്ക് വിറ്റ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. വേർഡ്പ്രെസ്സിന്റെ ഉടമയും ഓട്ടോമാറ്റിക് ഇൻകിന്റെ സ്ഥാപകനുമായ മാറ്റ് മുള്ളെൻവെഗ് ആണ് കിഷനിൽ നിന്നും ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ടെക്സ്റ്റ്.കോം എന്നാണ് കിഷൻ വികസിപ്പിച്ചെടുത്ത ഈ മെസേജിങ് ആപ്പിന്‍റെ പേര്. ‘ഒരു തലമുറയുടെ തന്നെ ഏറ്റവും വലിയ ടെക് ജീനിയസ് ‘ എന്നാണ് മുള്ളെൻവെഗ് കിഷനെ വിശേഷിപ്പിച്ചത്. കിഷന്റെ കഴിവും നേട്ടവും ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നും മുള്ളെൻവെഗ് പറഞ്ഞു.

നിരവധി പേരാണ് കിഷന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നത്.പ്രമുഖ മെസേജിങ് അപ്പുകളായ ഐ മെസേജ്, സ്ലാക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, മെസ്സഞ്ചർ, ലിങ്ക്ഡ്ഇൻ, ഡിസ്കോർഡ്, എക്സ് തുടങ്ങിയവ എല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് ടെക്സ്റ്റ്.കോം ആപ്പിന്റെ പ്രത്യേകത. വേർഡ്പ്രെസ്സിനും ടംബ്ലറിനും ശേഷം ഓട്ടോമാറ്റിക് ഇൻക് തങ്ങളുടെ കമ്പനി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന പുതിയ ആപ്പ് ആകും ടെക്സ്റ്റ്.കോം. കൂടുതൽ ഫീച്ചറുകൾ ആപ്പിൽ ഉൾപ്പെടുത്തുമെന്ന് ആപ്പ് സ്വന്തമാക്കിയ ശേഷം ഓഫീഷ്യൽ ബ്ലോഗിലൂടെ ഓട്ടോമാറ്റിക് ഇൻക് അറിയിച്ചു. ടെക്സ്റ്റ്.കോമിന്റെ എല്ലാ ചുമതലകളും കിഷൻ തന്നെ ആയിരിക്കും നിർവഹിക്കുക. കൂടാതെ മെസ്സേജിങ് സെക്ഷന്റെ മേധാവിയായും കിഷനെ കമ്പനി നിയമിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...