കുളനട : അച്ചൻകോവിലാറിന് കുറുകെ തുമ്പമൺതാഴം മണ്ണാകടവിൽ പണിയാനുദ്ദേശിക്കുന്ന പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയായി. ഇനിയും പ്രധാന വാർക്കയാണ് നടത്താനുള്ളത്. ഇതിനുള്ള കമ്പികെട്ടുന്നജോലി ആരംഭിച്ചു കഴിഞ്ഞു. കുളനട പഞ്ചായത്തിന്റെ കരയിൽ സംരക്ഷണഭിത്തി കെട്ടുന്ന ജോലിയും നടക്കുന്നു. ആറ്റിൽ ജലനിരപ്പുയരുന്നതിന് മുമ്പുതന്നെ തൂണുകളുടെ പണി പൂർത്തിയായതിനാൽ രണ്ടാംഘട്ട പണി തടസ്സംകൂടാതെ നടക്കാനാണ് സാധ്യത. തുമ്പമൺ ഭാഗത്ത് സംരക്ഷണഭിത്തിയും നിർമിക്കണം.
തുമ്പമൺ-കുളനട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണാകടവിൽ പുതിയ പാലം പണിയുന്നതിനുള്ള സാങ്കേതികാനുമതി ലഭിച്ച് മൂന്നുകോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇത് അപര്യാപ്തമാണെന്ന വിലയിരുത്തലിൽ തുക 5.28 കോടി രൂപയായി ഉയർത്തി. 2018-ലെ പ്രളയത്തിലുണ്ടായ ജലനിരപ്പ് കണക്കിലെടുത്ത് ജലസേചനവകുപ്പ് പാലത്തിന്റെ ഉയരത്തിലും അനുബന്ധപാതയിലും മാറ്റം വരുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























