കോഴിക്കോട്: നിമിഷ പ്രിയ കേസിൽ എ.പി അബൂബക്കർ മുസ്ല്യാരുടെ അഭ്യർത്ഥന പ്രകാരം കൊല്ലപ്പെട്ട യുവാവിന്റെകുടുംബവുമായി മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നടത്തിയ യെമനിലെ സൂഫി പണ്ഡിതൻ ഹബീബ് ഉമർ ഹഫീള് കേരളത്തിലെത്തുന്നു. സെപ്റ്റംബർ നാലിന് കേരളത്തിലെത്തുമെന്നാണ് വിവരം. കാരന്തൂർ മർക്കസ് കേന്ദ്രീകരിച്ചാകും സന്ദർശന പരിപാടികള്‍. ആക്ഷൻ കൗൺസിൽ ഭാരവാഹികളും നിമിഷപ്രിയ കേസില്‍ ഇടപെട്ടവരും അദ്ദേഹത്തെ കാണാനും ആലോചിക്കുന്നുണ്ട്. യമനില്‍ വലിയ സ്വാധീനമുള്ള ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടത്തിയ മധ്യസ്ഥ ചർച്ചയുടെ പശ്ചാത്തത്തിലാണ് തീയതി തീരുമാനിച്ച നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. പിന്നീട് കൊല്ലപ്പെട്ട യമനി പൌരന്റെ കുടുംബവുമായി ചർച്ച തുടരുകയും നിമിഷക്ക് മാപ്പ് നല്കാനുള്ള ധാരണയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി നടക്കാനുള്ളത്. അതേ സമയം മധ്യസ്ഥ ചർച്ചയോട് യുവാവിന്റെ സഹോദരന് എതിർപ്പാണ്. വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നിരന്തരം കത്തയക്കുന്നുണ്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























