പത്തനംതിട്ട : ചുട്ടി പാറയുടെ മുകളിൽ കയറി നിന്ന വിവസ്ത്രനായ അക്രമ സ്വഭാവക്കാരനായ ബംഗാളി യുവാവിനെ നഗരസഭയിലെ വാര്‍ഡ് 22 ലെ കൗണ്‍സിലര്‍ ഷീലയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് പടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പാറയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് കല്ലുകള്‍ വലിച്ചെറിയുന്നതിനാല്‍ സമീപവാസികളും കുട്ടികളും ദിവസങ്ങളായി ഭയപ്പെട്ടു കഴിയുകയായിരുന്നു. വിവരം കൗണ്‍സിലറുടെ ശ്രദ്ധയില്‍ പെട്ടയുടനെ പോലിസിനെ അറിയിച്ചെങ്കിലും നിങ്ങള്‍ പിടിച്ചുകൊടുത്തല്‍ നടപടിസ്വീകരിക്കാം എന്ന് പോലിസ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡിലെ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ കൗണ്‍സിലര്‍ ഷീലയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളായ ജമീല അസീസ് ജൈനബു, സുനിൽല്‍ വലംചുഴി, പ്രകാശ് സുലേഖ ഭായ്, അമ്പലം ഭാരവാഹികള്‍ എന്നിവരുടെ സഹായത്തോടെ ചുട്ടി പാറയുടെ മുകളിൽ നിന്നും ബംഗാളി യുവാവിനെ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു.