Saturday, April 27, 2024 1:22 am

ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതി അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : ഇരുമ്പനത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഇരുമ്പനം പുതിയ റോഡ് ബി.എം.സി നഗര്‍ എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി അശോകനെ (26) അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്ര നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസന്‍റെ മകന്‍ മനോജിനെയാണ് (40) കഴിഞ്ഞ ആറിന് ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ചനിലയില്‍ കണ്ടത്.

അഞ്ചിന് വൈകീട്ട് ചിത്രപ്പുഴയിലായിരുന്നു കൊലപാതകത്തിന് ആസ്പദമായ സംഭവം. ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയും പ്രതിശ്രുതവധുവുംകൂടി ചിത്രപ്പുഴ റോഡരികില്‍ നിന്ന് സംസാരിക്കെ ഇതുവഴി വന്ന മനോജ് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു. മനോജുമായി വിഷ്ണു തര്‍ക്കത്തിലാവുകയും കൈയാങ്കളിയിലെത്തുകയായിരുന്നു. കഴുത്തിന് പിന്നിലും തൊണ്ടയിലും വിഷ്ണു താക്കോല്‍കൊണ്ട് ഇടിച്ചു. ഇതോടെ മനോജ് ഓടി. യുവതിയും പ്രതിയും ഉടന്‍ സ്ഥലം വിട്ടു.

ഓടിപ്പോയ മനോജ് വഴിയില്‍ വീണ് മരിക്കുകയായിരുന്നു. ഓട്ടത്തിനിടെ മുണ്ട് അഴിഞ്ഞുപോയിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയപ്പോള്‍ അര്‍ധനഗ്‌നനായി മരിച്ചുകിടക്കുകയായിരുന്നു. നഗ്‌നനായി ഓടുന്ന ദൃശ്യം സമീപത്തെ സി.സി ടി.വി കാമറകളില്‍നിന്ന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്ന് പോലീസിന് സംഭവത്തിന്‍റെ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കി.

തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ പി.വി ബേബി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ ഡോക്ടര്‍ ഉമേഷ് നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍തന്നെ പ്രതി കുറ്റം ഏറ്റുപറഞ്ഞു. കോടതി റിമാന്‍ഡ്ചെയ്തു. അന്വേഷണസംഘത്തില്‍ ഹില്‍ പാലസ് സി.ഐ കെ.ജി അനീഷ്, എസ്.ഐ കെ. അനില, ഓമനക്കുട്ടന്‍, എ.എസ്.ഐ മാരായ സജീഷ്, എം.ജി സന്തോഷ്, സന്തോഷ്, ഷാജി, സതീഷ്‌കുമാര്‍, സി.പി.ഒ അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...