തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വൈകുന്നത് സംഘടനയെ നിർജീവമാക്കുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ഫലപ്രഖ്യാപനം വൈകുന്നതിന് കാരണം. മെയ് 26ന് ശേഷം യൂത്ത് കോൺഗ്രസ് സമരങ്ങളോ പ്രക്ഷോഭങ്ങളോ സംഘടിപ്പിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ പ്രവർത്തിക്കേണ്ട സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ അഡ്ഹോക് കമ്മിറ്റികളുടെയും പ്രവർത്തനം നിലച്ചു. സംസ്ഥാന സർക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികളും ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥയാണ്.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ സിപിഐഎമ്മും യുവജന സംഘടനകളും വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമ്പോൾ യൂത്ത് കോൺഗ്രസ് ചിത്രത്തിലേ ഇല്ലാത്ത സ്ഥിതിയാണ്. മെയ് 26ന് നടന്ന സംസ്ഥാന സമ്മേളനത്തോടെയാണ് യൂത്ത് കോൺഗ്രസിൽ സംഘടന തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. ജൂണിൽ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച് ജൂലൈയിൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിലെ ഭരവാഹികൾ നിർജീവമായതിനൊപ്പം പുതിയ ഭാരവാഹി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് പ്രവർത്തകരിലും അതൃപ്തി വളർത്തിയിട്ടുണ്ട്. അതേസമയം നടപടിക്രമങ്ങളുടെ ഭാഗമായ സൂക്ഷ്മ പരിശോധന മൂലമാണ് ഭാരവാഹി പ്രഖ്യാപനം നീളുന്നതെന്നാണ് തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033