ജിദ്ദ: മെഡിക്കൽ തട്ടിപ്പുകൾക്കും വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇടപാടുകൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. രാജ്യത്തെ നിയമപ്രകാരം വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും നിർമ്മാണവും വിതരണവും നിരോധിച്ചിട്ടുള്ളതും കുറ്റകരവുമാണ്. ഇത്തരം പ്രവർത്തനങ്ങളിലുള്ളവർ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്‌ളിക്ക് പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാജ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം 10 വർഷം വരെ തടവും പരമാവധി 10 ദശലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.





























