പത്തനംതിട്ട: കൂടൽ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസിൽ സിഐക്ക് എതിരെ നടപടി. കൂടൽ എസ്ഐ ജയ്മോനെയാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്തവരെ മർദിച്ചെന്ന പരാതിയിലാണ് നടപടി. കേസിൽ പോലീസിനെതിരെ കസ്റ്റഡിയിൽ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തുവെന്നും കുട്ടികളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയിരുന്നു.
ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ നിയന്ത്രണങ്ങളോടെ കഴിയുകയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ജൂലൈ 3-ാം തീയതി രാത്രി എട്ട് മണിയോടെ സിവിൽ വേഷത്തിലെത്തിയ കൂടൽ എസ്ഐയും സംഘവും, പത്തനാപുരത്തുള്ള വാടകവീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ തങ്ങളെ ഒരു വാഗൺആർ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു ഈ അതിക്രമം.






























