ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെടുന്നു. ഇടിമിന്നലേറ്റവരിൽ ഭൂരിഭാഗം പേരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കര്‍ഷകരും തുറന്ന പ്രദേശങ്ങളിൽ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണെന്ന് അധികൃതർ പറഞ്ഞു.തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും ഇടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് .നിരവധി പേർക്ക് പരിക്കേറ്റു, അവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരൊടൊപ്പം വീടിന് പുറത്തു നിൽക്കുമ്പോഴാണ് പത്ത് വയസുകാരന് മിന്നലേറ്റത്. ഇടിമിന്നലേറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഒരു പശുവും ഇടിമിന്നലേറ്റ് ചത്തു. മരിച്ചവരിൽ ഒരാൾ തേയില നുള്ളിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസമെ ആയിട്ടുള്ളൂ.2016ൽ ബംഗ്ലാദേശിൽ ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയിൽ 200ലധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേർ മരിച്ച ദാരുണ സംഭവവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും വർധിക്കുന്നതോടെയുണ്ടാകുന്ന അസ്ഥിരമായ കാലാവസ്ഥയാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം

0
കാരക്കാസ്: വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ...