ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെടുന്നു. ഇടിമിന്നലേറ്റവരിൽ ഭൂരിഭാഗം പേരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കര്‍ഷകരും തുറന്ന പ്രദേശങ്ങളിൽ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണെന്ന് അധികൃതർ പറഞ്ഞു.തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും ഇടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് .നിരവധി പേർക്ക് പരിക്കേറ്റു, അവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരൊടൊപ്പം വീടിന് പുറത്തു നിൽക്കുമ്പോഴാണ് പത്ത് വയസുകാരന് മിന്നലേറ്റത്. ഇടിമിന്നലേറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഒരു പശുവും ഇടിമിന്നലേറ്റ് ചത്തു. മരിച്ചവരിൽ ഒരാൾ തേയില നുള്ളിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസമെ ആയിട്ടുള്ളൂ.2016ൽ ബംഗ്ലാദേശിൽ ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയിൽ 200ലധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേർ മരിച്ച ദാരുണ സംഭവവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും വർധിക്കുന്നതോടെയുണ്ടാകുന്ന അസ്ഥിരമായ കാലാവസ്ഥയാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

മലപ്പുറത്ത് സ്‌കൂട്ടറിൽ നിന്ന് തെന്നിവീണ ചുമട്ടുതൊഴിലാളി മരിച്ചു

0
മലപ്പുറം: മകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന...

വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് , ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള...

0
തിരുവനന്തപുരം: കേരളത്തിൽ ആഗസ്റ്റ് 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ...