ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 15.20 ലക്ഷം നഷ്ടപരിഹാരം നല്‍കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അപകട ഇന്‍ഷുറന്‍സ് തുക മരണശേഷം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത കോടതി വിധി. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കെ. ഷേർലിക്കും ആശ്രിതര്‍ക്കും 15.20 ലക്ഷം രൂപ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നല്‍കാനാണ് പത്തനംതിട്ട ഉപഭോക്ത തര്‍ക്കപരിഹാര കോടതി വിധിച്ചത്. 2021 ജൂലായ് മാസം ഗീവർഗീസ് ഓടിച്ചു വന്ന ബൈക്ക് അടൂർ എം. സി. റോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കുട്ടി ഇടിച്ച് ഗീവർഗീസ്  മരിക്കുകയുണ്ടായി. അദ്ദേഹം മരിക്കുന്ന സമയത്ത് 15 ലക്ഷം രൂപയുടെ പേഴ്‌സണൽ ആക്സിഡന്റ് കവറേജിനു വേണ്ടി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ രജിസ്റ്റേർഡ് ഓണർ എന്നനിലയിൽ ഇൻഷുറൻസ് എടുത്തിരുന്നു. എന്നാൽ ഗീവർഗീസ് മരിക്കുമ്പോൾ അദ്ദേഹത്തിന് ലേണേഴ്‌സ്‌ ലൈസൻസ് മാത്രമേ ഉളളൂ എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നിഷേധിക്കുകയാണുണ്ടായത്.

ഇതിനെതിരെയാണ് ഉപഭോക്ത കോടതിയിൽ കേസ്സ് ഫയൽ ചെയ്തത്. കേസിന്റെ വാദത്തിനിടയില്‍ സൂപ്രീം കോടതിയുടേയും കർണാടക ഹൈക്കോടതിയുടേയും വിധികളും ഹര്‍ജി കക്ഷികള്‍ ഹാജരാക്കുകയുണ്ടായി. ഈ രണ്ടു വിധികളിലും പറയുന്നത് ലേണേഴ്‌സ്‌ ലൈസൻസ് വാലിഡ് ലൈസൻസായി തന്നെ പരിഗണിക്കണമെന്നാണ്. അതിന്റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും 10,000 രൂപാ കോടതി ചിലവും സഹിതം ആകെ 15.20 ലക്ഷം രൂപ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകാൻ പത്തനംതിട്ട  ഉപഭോക്ത തര്‍ക്കപരിഹാര കോടതി വിധിച്ചത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്ത‌ാവിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...