വായ്പ ശരിയാക്കിതരാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ കൈക്കലാക്കി ; രണ്ടു പേര്‍ അറസ്‌ററില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുറഞ്ഞ പലിശക്ക് വായ്പ ശരിയാക്കിതരാം എന്ന് പറഞ്ഞ് പ്രോസസിംഗ് ചാര്‍ജ് ഇനത്തില്‍ പത്ത് ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശികളായ രാജശേഖരന്‍ (56), വിജയകുമാര്‍ (56) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. പത്ത് കോടി രൂപ ഒരു ശതമാനം പലിശക്ക് ശരിയാക്കിതരാം എന്ന് പറഞ്ഞ് തമിഴ്നാട് വില്ലുപുരം സ്വദേശിയെയാണ് ഇവര്‍ കബളിപ്പിച്ചത്. 2020ല്‍ നെടുമ്പാശ്ശേരിയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതികള്‍ക്ക് പണം കൈമാറിയത്. ഉറപ്പിനായി പ്രതികള്‍ പത്ത് ലക്ഷം രൂപയുടെ ഡേറ്റഡ് ചെക്കും നല്‍കി. ഒരു ലക്ഷം രൂപ നേരിട്ടും ബാക്കി തുക അക്കൗണ്ട് വഴിയുമാണ് നല്‍കിയത്.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ചെന്നൈ റെഡ് ഹില്‍സ്റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവര്‍ കേരളത്തിലും തമിഴ്നാട്ടിലും കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും കൂടതല്‍ പ്രതികള്‍ തട്ടിപ്പുസംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നതെന്നും പോലിസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.എം ബൈജു, എസ്ഐ ജോസ്, എ എസ്ഐ ബാലചന്ദ്രന്‍ പോലീസുകാരായ റോണി അഗസ്റ്റിന്‍, ജിസ്മോന്‍ എന്നിവരും ഉണ്ടായിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിഫ്ബിയും പെൻഷൻ കമ്പനിയും വൻ ബാധ്യത , സിഎജി റിപ്പോർട്ട് സഭയിൽ

0
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം....

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ലൈസൻസില്ല, ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

0
കൊട്ടാരക്കര : നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക്...