സേലം: ഭർത്താവുമായി അകന്ന് താമസിച്ചിരുന്ന 25കാരിയുമായി പ്രണയം. കൂടിക്കാഴ്ചയ്ക്കിടെ വന്ന ഫോൺ കോളിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളി 22കാരൻ. 25കാരിയുടെ മാലയിൽ ഉണ്ടായിരുന്ന താലി വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഭർത്താവിന് അയച്ച് നൽകിയും ക്രൂരത. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ 25കാരിയായ സുമതിയാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ മൃതദേഹം യേർക്കാട് കുപ്പന്നൂർ ചുരത്തിൽ 300 അടി താഴ്ചയിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ 22കാരനായ ജി വെങ്കടേഷ് അറസ്റ്റിലായി. ട്രെക്ക് ഡ്രൈവറായ ഷൺമുഖത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്നങ്ങളേ തുടർന്ന് സുമതി രണ്ട് വർഷമായി തനിച്ചാണ് താമസം. ദമ്പതികളുടെ രണ്ട് മക്കൾ ഷൺമുഖനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിലൂടെ വെങ്കടേഷ് സുമതിയുമായി സൌഹൃദത്തിലാവുന്നത്.





























