Monday, May 20, 2024 1:37 am

യുവാവിനെ കത്തി കാണിച്ച്‌ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്നു ; മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : കൈപ്പമംഗലം സ്വദേശിയായ യുവാവിനെ കത്തി കാണിച്ച്‌ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (23), അരിപ്പാലം നടുവത്തുപറമ്പില്‍ വിനു സന്തോഷ് (22), കരുവന്നൂര്‍ കറുത്തപറമ്പില്‍ അനുമോദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഇരിങ്ങാലക്കുട പൂച്ചക്കുളത്തുവെച്ച്‌ ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ സ്കൂട്ടറിലെത്തിയ സംഘം കത്തി കാണിച്ച്‌ തടത്തു നിര്‍ത്തുകയും മര്‍ദിച്ച ശേഷം ബലമായി ഇവരുടെ സ്കൂട്ടറില്‍ കയറ്റി മൂന്നാം പ്രതി അനുമോദിന്റെ  വീട്ടിലെത്തിക്കുകയുമായിരുന്നു. കത്തിമുനയില്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം ഗൂഗിള്‍ പേ വഴി 3000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപെട്ടിരുന്നു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ  നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ സുധീരന്റെ  നേതൃത്വത്തിലായിരുന്നു അന്വേഷണം. മട്ടാഞ്ചേരി പപോലീസിന്റെ  സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. എസ്.ഐമാരായ വി. ജിഷില്‍, കെ. ഷറഫുദ്ദീന്‍, സി.എം ക്ലീറ്റസ്, എ.എസ്.ഐ കെ.എ. ജോയി, സീനിയര്‍ സിവില്‍ പോലീസുകാരായ കെ.എസ്. ഉമേഷ്, സോണി സേവ്യര്‍, ഫൈസല്‍, ഇ.എസ്. ജീവന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രവീണിനെതിരെ കാട്ടൂര്‍, ഇരിങ്ങാലക്കുട, വലപ്പാട്, മാള, കൊരട്ടി സ്റ്റേഷനുകളിലായി 19ഉം രണ്ടാം പ്രതി വിനു സന്തോഷിനെതിരെ കാട്ടൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറും ക്രിമിനല്‍ കേസുകളുണ്ട്. മൂന്നു മാസം മുമ്പ്  കരുവന്നൂരില്‍ ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ വിനു സന്തോഷ് ഈ കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. മൂന്നാം പ്രതി അനുമോദിനെതിരെ ഇരിങ്ങാലക്കുട, മതിലകം സ്റ്റേഷനുകളിലായി 11 ക്രിമിനല്‍ കേസുകളുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...