അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ 48 കോടി വിലവരുന്ന വൻ ഇ-സിഗരറ്റ് വേട്ട. കണ്ടെയ്നറുകളിൽ വെച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഇവ. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയില്‍ കള്ളക്കടത്ത് പിടികൂടുകയായിരുന്നു. 2019 ൽ രാജ്യത്ത് ഇ-സിഗരറ്റ് സമ്പൂർണമായി നിരോധിച്ചതാണ്.
കോഴിക്കോട് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായി. വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ലബ്ബിന്റെ മറവിലാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. പെൺകുട്ടികള്‍ ഉള്‍പ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകുകയാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് ഇവര്‍ വിൽപ്പന നടത്തുന്നത്.






























