Saturday, April 20, 2024 1:13 pm

സി.പി.എം ചാലക്കര ബ്രാഞ്ച്‌ സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : സി.പി.എം ചാലക്കര ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന കെ.പി വത്സന്‍ എന്ന കുമാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ച്‌ ആര്‍.എസ്‌.എസ് പ്രവര്‍ത്തകരെ മാഹി അസി.സെഷന്‍സ്‌ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 1500 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. മാഹി ചാലക്കര സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ കെ. മുരളി (49), പ്രിയ നിവാസില്‍ കെ.എം ത്രിജേഷ്‌ (36), മാഹി ചെമ്പ്രയിലെ കുപ്പി സുബീഷ്‌ എന്ന എമ്പ്രാന്റവിട സുബീഷ്‌ (35), ചാലക്കര ഷൈജു നിവാസില്‍ മാരിയന്റവിട സുരേഷ്‌ (37), ന്യൂ മാഹി പുന്നോല്‍ കുറിച്ചിയിലെ ചീമ്പന്റവിട ഹൗസില്‍ ചിന്നു എന്ന ഷിനോജ്‌ (42) എന്നിവരെയാണ്‌ അസി.സെഷന്‍സ്‌ ജഡ്‌ജി എസ്‌.മഹാലക്ഷ്‌മി ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി തടവ്‌ അനുഭവിക്കണം.

Lok Sabha Elections 2024 - Kerala

2007 നവംബര്‍ അഞ്ചിന്‌ വൈകീട്ട്‌ അഞ്ചരക്കാണ് കേസിനാസ്പദമായ സംഭവം. ചാലക്കരയില്‍ വ്യാപാരിയായ കെ.പി വത്സനെ എട്ടംഗ ആര്‍.എസ്‌.എസ്‌ സംഘം കടയില്‍ കയറി ആക്രമിച്ചെന്നാണ് കേസ്. ഇടത്‌ കൈപ്പത്തി വെട്ടിമാറ്റുകയും ഇടത്‌ കാലിന്റെ മസിലിനും വലത് കാല്‍മുട്ടിനും തലക്കും വെട്ടേല്‍ക്കുകയും ചെയ്‌തു. ദിവസങ്ങളോളം ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചാണ്‌ അറ്റുപോയ കൈപ്പത്തി തുന്നിച്ചേര്‍ത്തത്‌.

ഒന്നാം പ്രതി ന്യൂ മാഹി പെരിങ്ങാടി ഈച്ചിയില്‍ അനശ്വര നിവാസില്‍ ഷമേജ്‌, മൂന്നാം പ്രതി പുന്നോല്‍ തളിയാറത്ത്‌ ഹൗസില്‍ സുരേഷ്‌ എന്ന പ്രാപ്പിടിയന്‍ സുരേഷ്‌, ആറാം പ്രതി പാറാല്‍ ആച്ചുകുളങ്ങര ജയ നിവാസില്‍ തിലകന്‍ എന്ന ആച്ചുകുളങ്ങര തിലകന്‍ എന്നിവര്‍ വിചാരണക്കിടെ മരിച്ചു. ശിക്ഷിക്കപ്പെട്ട കുപ്പി സുബീഷ്‌ മൂന്ന്‌ കൊലപാതകമടക്കം നിരവധി കേസില്‍ പ്രതിയാണ്‌. 14 വര്‍ഷത്തിനുശേഷവും ശാരീരിക അവശതയിലാണ്‌ വത്സന്റെ ജീവിതം. സംഭവം നടന്ന്‌ നാലാം മാസം അസുഖം ബാധിച്ച്‌ ഭാര്യ മരിച്ചിരുന്നു. ചാലക്കരയിലെ സി.പി.എം പ്രവര്‍ത്തകന്‍ എം.പി സിദ്ദീഖിന്റെ പരാതിയിലാണ്‌ പള്ളൂര്‍ പോലീസ്‌ കേസെടുത്തത്‌.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും ; കെ കെ ശൈലജ

0
വടകര : നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന്...

ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കംചെയ്യേണ്ട ആവശ്യമില്ല ; അമിത് ഷാ

0
ഡൽഹി: ഭരണഘടനയിൽനിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി

0
കോഴിക്കോട് : കോഴിക്കോട് പെരുവയലിൽ വീട്ടിൽ വോട്ടിൽ ക്രമക്കേടെന്ന് പരാതി. 84ആം...

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി...

0
കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച്...