ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വെച്ച് വെട്ടേറ്റ സംഭവം ; രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേർക്ക് കോവളത്തിന് സമീപം വെച്ച് വെട്ടേറ്റ സംഭവത്തിൽ രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി. സംഭവത്തിലെ നാലാം പ്രതി തിരുവല്ലം സ്വദേശിയും കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ജിത്തു ലാൽ (33) നെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടിയിരുന്നു. ചെറുകോണം സ്വദേശി ടവർ വിഷ്‌ണുവെന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനികുട്ടൻ (35) എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ എത്തി കീഴടങ്ങിയത്. മറ്റൊരു പ്രതി കാടഅപ്പു ഒളിവിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെ കോവളം കെ.എസ് റോഡ് ചെറുകോണത്ത് നടന്ന സംഭവത്തിൽ സംഘത്തിലെ പിതാവും മക്കളും ഉൾപ്പെടെ ആറംഗ സംഘത്തിന് വെട്ടേൽക്കുകയും ഗർഭിണി ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ചാവടിനട സ്വദേശികളായ അശ്വിൻ (21),വൈഷ്‌ണവ് (അപ്പൂസ്)(24),വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58),മക്കളായ അനീഷ്(32), രാജേഷ്(29), ഇവരുടെ ബന്ധുവായ അഭിലാഷ് (27)എന്നിവർക്കാണ് വട്ടേറ്റത്. പങ്കജന്‍റെ ഭാര്യ സിന്ധുവിനും രാജേഷിന്‍റെ ഭാര്യ അനില എന്നിവർക്കും പരിക്കേറ്റു. ചെണ്ട മേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറിയപ്പോഴാണ് പ്രതികൾ എത്തി വാക്കേറ്റവും പിന്നാലെ ആക്രമണവും നടത്തിയത്. രണ്ടുപേരുടെ സ്വർണം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിൽ 10 വർഷത്തെ ഇടപാട് അന്വേഷിക്കും ; ഉപകരണങ്ങൾ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നു

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിൽ 10 വർഷത്തിനിടെ ഉപകരണങ്ങൾ വാങ്ങിയതിൽ സമഗ്രമായ വകുപ്പുതല...

ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ് : നിർണായക പിഎസ് യോഗം ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ പി.എസ്. സി നിയമന തട്ടിപ്പ് അന്വേഷണം...

അയോദ്ധ്യ സംഭാവനക്കൊള്ള : ഹൊസബളെയുടെ പ്രസ്താവനയോട് യോജിക്കുന്നു ; മോഹൻ ഭാഗവത്

0
നാഗ്പുർ : രാമക്ഷേത്ര സംഭാവനത്തട്ടിപ്പ് സംഭവത്തിൽ കുറ്റക്കാർക്ക് കടുത്തശിക്ഷ ഉറപ്പാക്കണമെന്ന ആർ.എസ്.എസ്....

വിവാഹം കഴിഞ്ഞ് രണ്ട് മാസം ; നവവധു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

0
ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ...