കുറിച്ചി : കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 74 കാരൻ പിടിയിൽ. കുറിച്ചി പുലികുഴിമറ്റം കുളങ്ങര യോഗിദാസനെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. പ്രതിയുടെ കുറിച്ചിയിലെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്നാണ് കേസ്.
കഴിഞ്ഞ ജൂൺമുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾകണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. തുടർന്ന് ചിങ്ങവനം പോലീസിൽ പരാതി നൽകി. സ്റ്റേഷൻ ഹൗസ് ഔഫീസർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ശനിയാഴ്ച കടയിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.