Saturday, May 11, 2024 3:22 am

കുട്ടനാട് സീറ്റ് : ജോസഫ് ഗ്രൂപ്പ് സമ്മർദം ചെലുത്തേണ്ടെന്ന് റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : കുട്ടനാട് സീറ്റിന് വേണ്ടി ജോസഫ് ഗ്രൂപ്പ് സമ്മർദം ചെലുത്തേണ്ടെന്ന് റോഷി അഗസ്റ്റിൻ. കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ജോസ് കെ മാണി പറഞ്ഞതാണ് അന്തിമ തീരുമാനം. വൈകാരിക നിലപാടുകൾ കൊണ്ട് മുന്നണിയെ ദുർബലപ്പെടുത്തില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം ചരൽകുന്ന് ക്യാമ്പില്‍ നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു. ചിഹ്നം ജോസഫ് വിഭാഗം ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് മരവിപ്പിച്ചതെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസ് .കെ. മാണി വിഭാഗത്തിന്റെ സംസ്ഥാന ക്യാമ്പ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കുകയാണ്. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഈ ക്യാമ്പില്‍ വെച്ച് തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.

കെ. എം മാണിയുടെ മരണത്തിന് ശേഷം ആദ്യമായി നടത്തുന്ന സംസ്ഥാന ക്യാമ്പാണ് ചരല്‍കുന്നില്‍ നടക്കുന്നത്. കൂടാതെ പാര്‍ട്ടി രണ്ട് തട്ടിലാണെന്ന പ്രത്യേകതയുമുണ്ട്. ക്യാമ്പിന്റെ പ്രധാന ചര്‍ച്ചാ വിഷയം കുട്ടനാട് സീറ്റിന്റെ കാര്യം തന്നെയാണ്. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥി ആരാണെന്ന് പറയാനുള്ള നീക്കമാണ് ജോസ്. കെ. മാണി നടത്തുന്നത്. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുന്നതിന് മുമ്പ് അണികളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കവും ലക്ഷ്യമിടുന്നുണ്ട്.

ഇന്നലെ ചിഹ്നം മരവിപ്പിച്ചതടക്കമുളള വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും നേതൃത്വം അറിയിക്കും. യു.ഡി.എഫില്‍ ജോസഫ് വിഭാഗത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനുള്ള ചര്‍ച്ചകളും രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ചര്‍ച്ചയാകും. ജോസ്.കെ. മാണിയെ കൂടാതെ റോഷി അഗസ്റ്റിന്‍, ജയരാജ്, തോമസ് ചാഴിക്കാടന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ബാര്‍ കോഴക്കേസിന് ശേഷം യു.ഡി.എഫ് വിടുന്നതിന് മുമ്പാണ് ചരല്‍കുന്നില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അവസാനമായി ചേര്‍ന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ പിഴ ചുമത്തി ഉദ്യോഗസ്ഥര്‍

0
കോഴിക്കോട്: നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് 20,000 രൂപ...

മുട്ടുമടക്കി പെപ്‌സികോ ഇന്ത്യ ; ഇനി പാം ഓയിലിൽ ചിപ്‌സ് വറുക്കില്ല

0
ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ കണ്ണുകളിൽ നിന്ന് എന്തെങ്കിലും മറയ്ക്കാനാകുമോ? അമേരിക്കയിലും...

റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഹോണ്‍ അടിക്കുന്നത് ആവശ്യത്തിന് മാത്രം മതിയെന്ന് മോട്ടോര്‍...

എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

0
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ യുവാക്കള്‍ക്ക് 10 വര്‍ഷം...