ആലപ്പുഴ : പള്ളി നടത്തുന്ന ഹോസ്റ്റലില്‍ നിന്നും മെഡികോസ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധ പൂര്‍വ്വം ഒഴിപ്പിക്കുന്നതായി ആരോപണം. ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന പെൺകുട്ടിയെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന പള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്റ് റോസസ് ഹോസ്റ്റലില്‍ നിന്നും താമസം ഒഴിഞ്ഞുപോകണം എന്ന് പറഞ്ഞു ഹോസ്റ്റൽ അധികൃതർ ഭീഷണിപെടുത്തുന്നു. ആശുപത്രിയിൽ രോഗികളുമായി ഇടപഴകുന്നു എന്ന കാരണoപറഞ്ഞാണ് വിദ്യാര്‍ത്ഥിനിയെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്.
മറ്റു ജില്ലകളില്‍ നിന്നും വന്നുതാമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികളോട് ഇതിന് മുമ്പും ഹോസ്റ്റല്‍ അധികൃതര്‍ മോശമായ സമീപനം നടത്തിയതായി ആരോപണമുണ്ട്. ക്രിസ്ത്യന്‍ സന്ന്യാസിനികള്‍ ചുമതല വഹിക്കുന്ന ഹോസ്റ്റലായതിനാല്‍ സൗകര്യങ്ങള്‍ കുറവാണെങ്കിലും സുരക്ഷ ഓര്‍ത്ത് വിദ്യാര്‍ത്ഥിനികളും ജോലിക്കാരായ സ്ത്രീകളും ഇവിടെ താമസസൗകര്യം തരപ്പെടുത്തുന്നത്. ഹോസ്റ്റലുകാരുടെ സമീപനത്തിനെതിരെ വന്‍പ്രതിക്ഷേധമാണ് സോഷ്യല്‍ മീഡിയയില്‍.