കോഴിക്കോട് : വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്. അടക്കാത്തെരു സ്വദേശിനിയുടെ പരാതി പ്രകാരമാണ് റെയ്ഡ് നടത്തിയത്. എടോടിയിലെ ബ്രാഞ്ചിൽ അടക്കാത്തെരു സ്വദേശിനി പതിനാലര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഈ തുക ലഭിക്കാത്തതിനെ തുടർന്ന് വടകര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റെയ്ഡിൻ നിരവധി രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്യേഷണം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പിന്റെ ഭാഗമായാണ് അന്വേഷണമെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടക്കുകയാണ്. വടകരയിൽ കൂടുതൽ പരാതികൾ ഇതുവരെ ഉണ്ടായിട്ടില്ല
വടകര പോപ്പുലർ ഫിനാൻസ് ഓഫീസിൽ റെയ്ഡ്
RECENT NEWS
Advertisment