Saturday, May 4, 2024 4:59 am

സ്വര്‍ണക്കടത്തിനു വേണ്ടി ഉപയോഗിക്കുന്നത് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വര്‍ണക്കടത്തു കാരിയര്‍മാര്‍ വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുമായാണ് നാട്ടിലെത്തുന്നതെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ മുഹമ്മദ് ഷഫീഖില്‍ നിന്ന് വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. കാരിയര്‍മാരെ അവസാന നിമിഷത്തില്‍ തീരുമാനിക്കുന്നു എന്നതിനാലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായ കാരിയര്‍ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിന്റെ കയ്യിലുണ്ടായിരുന്നതു വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റാണെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ പ്രശസ്തമായ ആശുപത്രിയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണു കസ്റ്റംസ് കണ്ടെത്തിയത്. ഇതോടെയാണ്, സ്വര്‍ണക്കടത്ത് കാരിയര്‍മാര്‍ നാട്ടിലെത്താന്‍ വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കുന്നെന്ന് വ്യക്തമായത്.

സ്വര്‍ണം കസ്റ്റംസ് പിടികൂടുന്നതും, ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നതുമൊക്കെ മറികടക്കുന്നതിനായി വിവിധ പദ്ധതികള്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ ആസൂത്രണം ചെയ്യാറുണ്ട്. കാരിയര്‍മാരെയും, യാത്ര ചെയ്യേണ്ട വിമാനവും കടത്തേണ്ട തീയതിയുമൊക്കെ അവസാന നിമിഷത്തിലാണു അന്തിമമായി തീരുമാനിക്കുന്നത്. ഈ സാഹചര്യത്തില്‍, കോവിഡ് പരിശോധനയ്ക്കു സാവകാശം ലഭിക്കില്ല. അതുകൊണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കും. സ്വര്‍ണക്കടത്തു സംഘമാണു സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും താന്‍ ടെസ്റ്റിന് വിധേയമായിട്ടില്ലെന്നും ഷഫീഖ് കസ്റ്റംസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഷഫീഖിന്റെ യാത്ര രേഖകള്‍ പരിശോധിക്കുന്നതിനിടയിലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ബാര്‍ കോഡോ , ക്യൂആര്‍ കോഡോ ഇല്ല. അതുകൊണ്ടുതന്നെ ദുബായ് വിമാനത്താവളത്തില്‍ ഓണ്‍ലൈനായി പരിശോധിക്കാനാവില്ല. പ്രശസ്തമായ ആശുപത്രിയുടെ പേരിലുള്ള സര്‍ട്ടിപിക്കറ്റായതിനാല്‍ സംശയിക്കില്ലെന്നത് സ്വര്‍ണക്കടത്തു സംഘത്തിന് സഹായകമായി. ഇതു സംബന്ധിച്ചും യാത്രാ രേഖകളെക്കുറിച്ചും കസ്റ്റംസ് വിശദമായ പരിശോധന നടത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽച്ചൂട് തുടരുന്നു ; സംസ്ഥാനത്ത് പൈനാപ്പിൾ വില മാറ്റമില്ലാതെ തുടരുന്നു, ആവശ്യക്കാരുടെ എണ്ണത്തിലും വർധനവ്

0
തിരുവനന്തപുരം: പൈനാപ്പിൾ വിലയിൽ വൻ വർധന. വേനൽ കടുത്തതും ആവശ്യക്കാർ ഏറിയതുമാണ്...

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം ; പ്രതികൾ പിടിയിൽ

0
ഓട്ടവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ...

സുവർണക്ഷേത്രത്തിന് അഴക് പകരാൻ ഇനി കേരളത്തിന്റെ സുവർണനാരുകളും

0
ആലപ്പുഴ: അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് അഴക് പകരാൻ ഇനി കേരളത്തിന്റെ സുവർണനാരുകളും....

വികസനത്തിനായി മരങ്ങൾ വെട്ടിനശിപ്പിച്ചു ; പിന്നാലെ വേനൽച്ചൂടിൽ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു

0
തിരുവനന്തപുരം: വികസനത്തിനായി മരങ്ങള്‍ വഴിമാറിയതോടെ ഹൈവേകളിലെ യാത്രക്കാര്‍ വെന്തുരുകുന്നു. ദേശീയ- സംസ്ഥാന...