Friday, May 3, 2024 4:29 pm

ആൺകുഞ്ഞിനായി 1500ലേറെ കുത്തിവെപ്പ് – ഗര്‍ഭച്ഛിദ്രം 8 തവണ ; ഭര്‍ത്താവിനെതിരെ യുവതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആണ്‍കുഞ്ഞ് വേണമെന്ന് വാശി പിടിച്ച് ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി. മുംബൈ സ്വദേശിയായ 40 വയസ്സുകാരിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കുടുംബം നിലനിര്‍ത്തുന്നതിന് ആണ്‍കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം.

എട്ട് തവണ വിദേശത്ത് കൊണ്ടുപോയി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ ശേഷം ഗര്‍ഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2007ലായിരുന്നു യുവതിയുടെ വിവാഹം. ഭര്‍ത്താവ് അഭിഭാഷകനാണ്. ഭര്‍തൃപിതാവ് റിട്ടയർ ജഡ്ജിയും മാതാവ് അഭിഭാഷകയുമാണ്.

2009ല്‍ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 2011ല്‍ വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുമായി ഡോക്ടറെ സമീപിക്കുകയും ഇപ്പോള്‍ ഗര്‍ഭിണിയാകാന്‍ ഭാര്യ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അനുവാദം കൂടാതെ ആണ്‍കുഞ്ഞിനായുള്ള ചികിത്സ മുംബൈയില്‍ ആരംഭിച്ചു. ഇതിനിടെ ചെറിയ കാര്യങ്ങള്‍ക്കു വരെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.

1500 ലേറെ ഹോര്‍മോണല്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ ആണ്‍കുട്ടി ജനിക്കുന്നതിനായി കുത്തിവച്ചുവെന്നും യുവതി പറയുന്നു. ബാങ്കോക്കില്‍ കൊണ്ടുപോയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നത്. മാനസികമായും ശാരീരികമായും താന്‍ തളര്‍ന്ന അവസ്ഥയിലാണെന്നും യുവതി പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കക്കി ഡാമിലെ ജലനിരപ്പ് താഴുന്നു

0
ചെങ്ങന്നൂർ : കൊടുംവേനൽ തുടരുന്നത് പമ്പ ഇറിഗേഷൻ പ്രോജക്ട് (പി.ഐ.പി.) വഴി...

70 ലക്ഷത്തിന്റെ ഭാ​ഗ്യം കിട്ടിയത് ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 378 ലോട്ടറി നറുക്കെടുപ്പ്...

അതീവ ജാഗ്രത, കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; വീണ്ടും ‘കള്ളക്കടൽ’, ബീച്ചിൽ...

0
തിരുവനന്തപുരം: കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ...

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം 15-മത് വാർഷികാഘോഷം സംഘടിപ്പിക്കും

0
ജിദ്ദ : കഴിഞ്ഞ ഒന്നര ദശാബ്ദക്കാലം ജിദ്ദയിലെ സാമൂഹിക മണ്ഡലങ്ങളിൽ പ്രവർത്തിച്ചു...