Wednesday, May 8, 2024 3:35 pm

ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിനോദസഞ്ചാരികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിനോദസഞ്ചാരികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ബ്ലുവേവ്സ് ഹോളിഡെയ്സ്, സലീം ബില്‍ഡിങ്, കോഴിക്കോട് എന്ന വിലാസത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ഉടമ വി.കെ. പ്രേംദാസാണ് വിനോദയാത്രക്കിടെ പണം തട്ടിയതെന്ന് വയനാട് സ്വദേശികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ ഉള്‍പ്പെടെയുള്ള 60 പേരടങ്ങുന്ന സംഘത്തിനാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് 40 പേരും മറ്റു ജില്ലകളില്‍ നിന്ന് 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 15 മുതല്‍ 25 വരെ കശ്മീര്‍, കാര്‍ഗില്‍, ലേ, ലഡാക്ക്, ന്യൂബ്രാ വാലി എന്നിവിടങ്ങളിലേക്കായിരുന്നു വിനോദയാത്ര. ഒരാളില്‍നിന്ന് 35,000 രൂപയാണ് ഇൗടാക്കിയത്. 15ന് യാത്ര തുടങ്ങിയ സംഘം വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കു ശേഷം 22ന് ലേയിലെ ഹോട്ടലിലെത്തി. 23ന് രാവിലെ ആറിന് ശ്രീനഗറിലേക്കുള്ള യാത്ര ആരംഭിക്കുമെന്നും ട്രാവല്‍ ഏജന്‍സി ഉടമ അറിയിച്ചു.

ഇതനുസരിച്ച്‌ യാത്രക്കായി സംഘാംഗങ്ങള്‍ എത്തി. എന്നാല്‍, ഹോട്ടലില്‍ പണം അടക്കാനുണ്ടെന്നും ഇതു നല്‍കിയാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. 6,82,000 രൂപയാണ് ഇവര്‍ക്ക് നല്‍കേണ്ടത്. എന്നാല്‍, ട്രാവല്‍ ഏജന്‍സി ഉടമ 2,89,000 രൂപ മാത്രമാണ് അടച്ചത്. പ്രശ്നം വഷളാകുമെന്നു കണ്ടതോടെ സംഘാംഗങ്ങള്‍ പിരിവെടുത്ത് അടക്കാനുള്ള തുക ഹോട്ടല്‍ അധികൃതര്‍ക്കു കൈമാറി.

സെപ്റ്റംബര്‍ അഞ്ചിന് തുക തിരിച്ചുനല്‍കാമെന്നായിരുന്നു ട്രാവല്‍ ഏജന്‍സി ഉടമ അറിയിച്ചിരുന്നത്. എന്നാല്‍, ഇതുവരെയായിട്ടും തുക തിരിച്ചുനല്‍കിയിട്ടില്ല. താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയതിെന്‍റ അടിസ്ഥാനത്തില്‍, കഴിഞ്ഞ 22ന് പണം തിരിച്ചുനല്‍കാമെന്ന് ഉടമ അറിയിച്ചിരുന്നു. എന്നാല്‍, പണം ലഭിച്ചിട്ടില്ല. ഇയാളുടെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച്‌ സമഗ്രാന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പുല്‍പള്ളി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ജോസ് എം. കുര്യന്‍, കെ.എസ് ജെയിംസ്, കെ.വി കേളു, പി.ജെ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റോഡ് നിര്‍മാണത്തിലെ അഴിമതി ; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

0
തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും...

എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 99.69% വിജയം

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു....

കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവ്

0
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവായി. സംസ്ഥാന-...

‘ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു’ ; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്നും ആക്ടിങ് പ്രസിഡന്റായ...