റാന്നി : സ്വകാര്യ ബസുടമകളും പഞ്ചായത്തും തമ്മിൽ ടോൾ തുകയുടെ പേരിലുണ്ടായ തർക്കം കാരണം കരാറുകാരന് പണം നഷ്ടം. റാന്നി ഗ്രാമപഞ്ചായത്തിലെ പെരുമ്പുഴ ബസ് സ്റ്റാന്റിലെ ടോൾ പിരിവാണ് കരാറുകാരന്റെ പണം നഷ്ടത്തിനു കാരണം. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നു മുതൽ അടുത്ത മാർച്ച് അവസാനം വരെ സ്റ്റാന്റിലെ ടോൾ പിരിക്കാനാണ് കരാർ നല്കിയത്. എന്നാൽ പഞ്ചായത്ത് 20 രൂപ നിരക്കിൽ പിരിക്കണമെന്ന് ആവിശ്യപ്പെടുമ്പോൾ ബസുടമകൾ 10 രൂപ മാത്രമേ നല്‍കുവെന്ന നിലപാടിലാണ്.
ബസ് സ്റ്റാന്റിൽ ബസ് കയറുന്നതിനെ 20 രൂപ നിരക്ക് മാറ്റണമെന്ന് ആവിശ്യപ്പെട്ട് ബസ് ഓണേഴ്സ് അസോസിയേഷൻ പഞ്ചായത്തിൽ നിവേദനം സമർപ്പിച്ചിരുന്നു. ബസ് സ്റ്റാന്റിൽ ബസ് പാർക്കു ചെയ്യുന്നതിനെ സൗകര്യക്കുറവ് കാരണം ആളിറക്കി പുറപ്പെടുകുകയാണന്നാണ് അവരുടെ വാദം. കൂടാതെ പഞ്ചായത്തിൽ ബസ് ഫീസ് 10 രൂപയിൽ താഴയും, മുനിസിപ്പാലിറ്റിയിൽ 15 രൂപയാണന്നും, വിവരവകാശത്തിൽ മനസിലാക്കിയെന്നും, അതിനാൽ പണം കൂടുതൽ കൊടുക്കാൻ കഴിയില്ലന്നുമാണ് ഉടമകൾ പറയുന്നത്. ബസ് സ്റ്റാന്റ് കരാർ എടുയാൾ പണം, അടച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതരുടെ ഉദാസീനത കാരണം സാമ്പത്തിക നഷ്ടം നേരിടുവാണ് കരാറുകാരൻ.