Saturday, May 4, 2024 10:20 pm

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് : പ്രതികളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച്‌ പോലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച്‌ നടത്തി. കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത് . ഇതില്‍ ആറ് പേരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി.

കെട്ടിട ഉടമക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന് പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. ഈ ആവശ്യമുന്നയിച്ച്‌ കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌നടത്തി. കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാര്‍ക്കെതിരെ മാത്രം അടച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം. അന്വേഷണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ മൊഴി എടുക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂഞ്ചിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രണം : അഞ്ച് സൈനിക‍ര്‍ക്ക് പരിക്കേറ്റു

0
ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരരുടെ...

ആനിക്കാട് പഞ്ചായത്തിൽ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു

0
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻ കുന്നിൽ തൊട്ടിപ്പടി കൊച്ചു വടക്കേൽപ്പടി റോഡിനു...

പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര മോദി തയ്യാറാവണം : എസ്ഡിപിഐ

0
പത്തനംതിട്ട : രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയോട് മാന്യത പുലർത്താൻ നരേന്ദ്ര...

ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

0
പത്തനംതിട്ട: അടുത്ത മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ...