Friday, May 24, 2024 2:03 pm

ആംബുലന്‍സിന് സൈഡ് കൊടുത്തില്ല ; പിക്ക് അപ് വാഹനം ഇടിച്ചു മറിച്ചു – കൂടാതെ ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവാവിനെ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കാഷ്വാലിറ്റിയ്ക്ക് മുന്നില്‍വെച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനെയാണ് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മലയിന്‍കീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും.

കഴക്കൂട്ടത്തിന് സമീപം വെച്ച്‌ ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു.

ഇതിന് പിന്നാലെയാണ് റഹീസിനേയും സഹോദരനേയും എസ്.എ.ടി ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വെച്ച്‌ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. കാഷ്വാലിറ്റി മുന്നില്‍ വച്ച്‌ റഹീസിന്റെ ഭാര്യയേയും ആംബുലന്‍സ് ഡ്രൈവര്‍ ചീത്ത വിളിച്ചു. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ കനക്കുന്നു ; പലയിടത്തും നാശനഷ്ടം

0
ആലപ്പുഴ : ശനിയാഴ്ചവരെ ജില്ലയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പ്....

ബാര്‍ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യം ; ഡിജിപിക്ക് കത്ത് നൽകി എക്സൈസ് മന്ത്രി...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു

0
ചങ്ങനാശ്ശേരി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ അഭിഭാഷക മരിച്ചു. ചങ്ങനാശ്ശേരി...

വലിയകുളത്തിന് ശാപമോക്ഷം ; കാടുപിടിച്ചും ചെളി മൂടിയും കിടന്ന കുളവും കിണറും വൃത്തിയാക്കി

0
വലിയകുളം : വലിയകുളത്തിനു ശാപമോക്ഷം. പഞ്ചായത്തിൽ നിന്നു പണം അനുവദിച്ചു. നാരങ്ങാനം...